കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽനിന്ന് പ്രിന്റ് ചെയ്ത പുസ്തകങ്ങൾ കുടുംബശ്രീയാണ് തരംതിരിച്ച് ജില്ലയിലെ 324 സ്‌കൂൾ സൊസൈറ്റികളിലേക്കായി എത്തിക്കുന്നത്. 20 കുടുംബശ്രീ പ്രവർത്തകരാണ് പുസ്‌തകങ്ങൾ തരംതിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലേക്കുള്ള പുസ്‌തകങ്ങളെല്ലാം പ്രത്യേകം തരംതിരിച്ച് നൽകും.
പുസ്‌തകങ്ങൾ സൂക്ഷിക്കുന്ന പയ്യാമ്പലത്തെ കെട്ടിടത്തിന് മതിയായ സൗകര്യമില്ലെന്നത് പോരായ്‌മയാണ്. വനിതാ ടി.ടി.ഐ.യോട് ചേർന്ന കാലപ്പഴക്കമുള്ള കെട്ടിടമാണ് പുസ്‌തകം സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നിലം ടൈൽ പതിക്കണമെന്നാണ് ആവശ്യം. ചോർന്നൊലിക്കുന്ന മേൽക്കൂര നാല് വർഷം മുമ്പ് ടിൻ ഷീറ്റ് വിരിച്ചിരുന്നു. കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും പൊട്ടിയടർന്ന നിലയിലാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു