കുടുംബത്തോടെ പാർക്കിലെത്തിയാൽ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ഇടങ്ങൾ തെരഞ്ഞെടുക്കാം. സാംസ്‌കാരിക പരിപാടിക്കും ഭാവിയിൽ ഇവിടം വേദിയാവും. വായനയോട് താൽപ്പര്യമുള്ളവർക്കായി പുസ്‌തകങ്ങൾ സജ്ജീകരിക്കും. കടൽകാറ്റേറ്റ് ഈ തീരത്തിരുന്ന് അറിവിന്റെ ആകാശംതേടാം. നേരത്തെ കോടിയേരി ബാലകൃഷ്‌ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ഉദ്യാനം വികസിപ്പിച്ചത്.
ദേശീയപാതയോരത്തുള്ള സെന്റിനറി പാർക്ക് സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു. ആർക്കും ഏതുനേരവും കയറാവുന്ന നിലയിലായിരുന്നു ഇതേവരെ. പലവിധത്തിലുള്ള ആക്ഷേപങ്ങളും സമീപകാലത്ത് ഉയർന്നു. ഈ സാഹചര്യത്തിലാണ് നടത്തിപ്പിനും സംരക്ഷണത്തിനുമായി തലശേരി കോ–ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെ ഏൽപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്. സെന്റിനറി പാർക്കിനോട് ചേർന്ന സ്ഥലത്താണ് കെ. രാഘവൻ മാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്നത്. സംഗീതാചാര്യന്റെ ഓർമ ഉണരുന്ന ഇടംകൂടിയാവും നവീകരിക്കുന്ന ഉദ്യാനവും അനുബന്ധ സംവിധാനവും. നവീകരണത്തിനുള്ള വിശദമായ രൂപരേഖ തയ്യാറായി.
മികച്ച സൗകര്യമൊരുക്കും
സെന്റിനറി പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള മികച്ച സൗകര്യമൊരുക്കുമെന്ന് കോ–ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് സി. വത്സൻ പറഞ്ഞു. പാർക്ക് നവീകരണത്തിന് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവുമുണ്ടാവുമെന്ന് ചെയർമാൻ കെ.എം. ജമുനാറാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു