തലശേരി : ആലില ക്യാൻവാസാക്കിയ സൗരാഗ് കൃഷ്ണയുടെ ചിത്രങ്ങൾ ലോകശ്രദ്ധയിലേക്ക്. ആലിലയിൽ മുപ്പത്തിരണ്ട് വിവിധ തെയ്യങ്ങളുടെ മുഖചിത്രമാണ് തലശേരി ഗവ. കോളേജ് ബികോം അവസാനവർഷ വിദ്യാർഥി സൗരാഗ് കൃഷ്ണയുടെ കരവിരുതിൽ പിറവിയെടുത്തത്. ചിത്രംവര പഠിച്ചിട്ടില്ലാത്ത സൗരാഗ് കോവിഡ് പിടിമുറുക്കിയപ്പോൾ നേരം പോക്കിനാണ് ബോട്ടിൽ ആർട് ചെയ്തു തുടങ്ങിയത്. പിന്നീട് വര കാര്യമായപ്പോൾ ക്യാൻവാസുകൾ തെരഞ്ഞെടുത്തു. ആലിലയിലായി അടുത്ത പരീക്ഷണം. പോതി, കുട്ടിച്ചാത്തൻ, ഘണ്ഡകർണൻ, ഗുളികൻ, കതിവന്നൂർ വീരൻ, ദെെവത്താർ, വിഷ്ണുമൂർത്തി, കർണാടകത്തിലെ പഞ്ചുരുളി എന്നിവയെല്ലാം അക്രലിക് ഉപയോഗിച്ച് ഇലയിൽ വരഞ്ഞപ്പോൾ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സും ചുവരിൽ 165 സെമി നീളവും 120 വീതിയിലും പോതി തെയ്യത്തിന്റെ മുഖചിത്രം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് എന്ന അപ്രതീക്ഷിത നേട്ടവും സൗരാഗ് സ്വന്തമാക്കി. കോടിയേരി മീത്തലെ വയൽ സ്വദേശിയായ സൗരാഗ് കോളേജ് മുൻ ചെയർമാനും എസ്.എഫ്.ഐ മുൻ ഏരിയാ കമ്മിറ്റി അംഗവുമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു