മറിയകുട്ടി വധക്കേസ് :സി ബി ഐ അന്വേഷണവും എങ്ങുമെത്താതെ
ചെറുപുഴ:മറിയക്കുട്ടി വധക്കേസ് എങ്ങുമെത്താതെ സി.ബി.ഐ അന്വേഷണവും. മറിയക്കുട്ടി കൊല്ലപ്പെടിട്ട് 10 വർഷം ആയിട്ടും കൊലപാതകത്തിലെ പ്രതിയെ പിടിക്കാനോ കേസിൽ തുമ്പുണ്ടാക്കാനോ സാധിച്ചിട്ടില്ല. 2012 മാര്‍ച്ച് നാലിന് രാത്രിയാണ് തനിച്ച് താമസിച്ചിരുന്ന കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. പിറ്റേദിവസം രാവിലെ ഒന്‍പത് മണിയോടെയാണ് മറിയക്കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്.
ലോക്കല്‍ പോലീസ് ആദ്യം അന്വേഷണം ആരംഭിച്ച് പ്രാഥമികമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മാറിമാറിവന്ന 15 അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല. കൊലപാതകം നടന്നിട്ട് ആറുവര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘങ്ങള്‍ക്ക് കഴിഞ്ഞില്ല. തുടർന്ന് 2018ൽ കേസ് കേരള ഹൈക്കോടതി സി ബി ഐ യെ ഏൽപിച്ചിരുന്നു. മക്കളായ ജോഷി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ ജോ, തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടിരുന്നത്. കര്‍മസമിതിയും രാഷ്ട്രീയ പാര്‍ട്ടികളും കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.എന്നാൽ ആദ്യത്തെ ആറ് വർഷം കേരളാ പോലീസും പിന്നീട് 4 വർഷം സി ബി ഐ യും അന്വേഷിച്ചിട്ടും കേസിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു