ഇരിട്ടി : കഴിഞ്ഞ 10-ാം തീയതി വെളിമാനത്തെ വീട്ടിൽ നിന്നും നാല് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അനിയൻ ബാവ എന്ന് പേരുള്ള വെളിമാനം കോളനിയിലെ പനച്ചിക്കൽ ദിനേശ് (19)നെയാണ് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺദാസും സംഘവും പിടികൂടിയത്.
അടിപിടി, മോഷണം ഉൾപ്പടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസം റിമാൻ്റ് ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. സബ് ഇൻസ്പെക്ടർ ഇ.എസ്.പ്രസാദ്, എ.എസ്.ഐ.അബദുൽ നാസർ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു