ചരിത്രം വഴിമാറി ; കലാശപ്പോരാട്ടത്തിൽ കിരീടവുമായി അർജന്റീന.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് ഫൈൈനലിൽ അർജന്റീനക്ക് ഉജ്വലവിജയം.വെള്ളയും നീലയും ജഴ്സിയില്‍ മിശിഹയും കൂട്ടരും ലാറ്റിനമേരിക്കയുടെ കരുത്തരാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ബ്രസീലില്‍ നിന്ന് മടങ്ങുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീലിനെ കലാശപ്പോരില്‍ അര്‍ജന്‍റീന മുട്ടുകുത്തിക്കുന്നത്.കോവിഡ് ഇരകൾക്കു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മാരക്കാനയില്‍ ഫൈനല്‍ മത്സരത്തിന് ആദ്യ വിസില്‍ മുുഴങ്ങിയത്. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ കളിയുടെ ആധിപത്യം അര്‍ജന്‍‌റീന കൈയ്യടക്കിയിരുന്നു. മത്സരത്തിന്‍റെ 22ാംമിനുട്ടിലാണ് ബ്രസീലിന്‍റെ ഹൃദയം തകര്‍ത്ത് അര്‍ജന്‍റീയുടെ ആദ്യ ഗോള്‍ വരുന്നത്. പതിവു നീലയും വെള്ളയും ജഴ്‌സിയിലായിരുന്നു അർജന്റീന. പരമ്പരാഗത മഞ്ഞക്കുപ്പായത്തിൽ ബ്രസീലും. ഡി മരിയയെ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തിയാണ് കോച്ച് സ്‌കലോണി ടീമിനെ വിന്യസിച്ചത്. ആദ്യ പകുതിയിൽ നിർണായകമായതും ആ മാറ്റം തന്നെയാണ്.ആദ്യ മിനിറ്റുകളിൽ മധ്യനിരയിലായിരുന്നു ഇരുനിരകളുടെയും കളി. നെയ്മറും റിച്ചാലിസണും ചേർന്നു നടത്തിയ ബ്രസീൽ മുന്നേറ്റങ്ങൾ അർജന്റീനയുടെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. മറുവശത്ത് മെസ്സിക്കും ഡി മരിയയ്ക്കും ഫൈനൽ തേഡിൽ താളം കണ്ടെത്താനായില്ല. അതിനിടെയാണ് 22-ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ഗോളെത്തിയത്. റോഡ്രിഗോ ഡി പോൾ സ്വന്തം ഹാഫിൽ നിന്ന് നൽകിയ നീളൻ പാസ് ഡിഫൻഡർ റെനാൻ ലോദിയെ മറികടന്ന് മരിയയുടെ കാലുകളിൽ. മരിയയുടെ ചിപ്പ് ബ്രസീലിന്റെ ഹൃദയം തകർത്ത് ഗോളിലേക്കും. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല. പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ ഇതുവരെ വീഴ്ത്താനായിരുന്നില്ല. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്.വെള്ളയും നീലയും ജഴ്സിയില്‍ മിശിഹയും കൂട്ടരും ലാറ്റിനമേരിക്കയുടെ കരുത്തരാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ബ്രസീലില്‍ നിന്ന് മടങ്ങുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീലിനെ കലാശപ്പോരില്‍ അര്‍ജന്‍റീന മുട്ടുകുത്തിക്കുന്നത്.

ആദ്യ മിനിറ്റുകളിൽ മധ്യനിരയിലായിരുന്നു ഇരുനിരകളുടെയും കളി. നെയ്മറും റിച്ചാലിസണും ചേർന്നു നടത്തിയ ബ്രസീൽ മുന്നേറ്റങ്ങൾ അർജന്റീനയുടെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. മറുവശത്ത് മെസ്സിക്കും ഡി മരിയയ്ക്കും ഫൈനൽ തേഡിൽ താളം കണ്ടെത്താനായില്ല. അതിനിടെയാണ് 22-ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ഗോളെത്തിയത്. റോഡ്രിഗോ ഡി പോൾ സ്വന്തം ഹാഫിൽ നിന്ന് നൽകിയ നീളൻ പാസ് ഡിഫൻഡർ റെനാൻ ലോദിയെ മറികടന്ന് മരിയയുടെ കാലുകളിൽ. മരിയയുടെ ചിപ്പ് ബ്രസീലിന്റെ ഹൃദയം തകർത്ത് ഗോളിലേക്കും. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല. പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ ഇതുവരെ വീഴ്ത്താനായിരുന്നില്ല. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha