ഇതു മറയാക്കിയാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റിലൂടെ വ്യാപകമായി മദ്യ കടത്ത് നടത്തുന്നത് കേരളത്തില്‍ ലോക് ഡൗണിനെ തുടര്‍ന്ന് ബീവറേജ് സ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടുകയും മദ്യവില്‍പന പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തതോടെയാണ് കര്‍ണാടകയില്‍ നിന്നും കണ്ണൂര്‍ - കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തികളില്‍ നിന്നും മദ്യം കടത്താന്‍ തുടങ്ങിയത്. കര്‍ണാടകയില്‍ രാവിലെ ആറു മണി മുതല്‍ പത്തു മണി വരെ മദ്യവില്‍പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതു ലക്ഷ്യമിട്ടാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും പച്ചക്കറിയെടുക്കാനായി പോകുന്ന ചരക്ക് വാഹന ഡ്രൈവര്‍മാര്‍ കര്‍ണാടകയില്‍ 200-മുതല്‍ 300 രൂപ വരെ വിലയ്ക്കു കിട്ടുന്ന ഗുണമേന്മയില്ലാത്ത മദ്യം വാങ്ങി വന്ന് കേരളത്തിലും വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ മദ്യം കടത്തികൊണ്ടുവരുന്ന നിരവധി വാഹനങ്ങളാണ് എക്‌സൈസ് പിടികൂടിയത്. ഇതിന് സമാനമായി അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധന ഒഴിവാക്കുന്നതിനായി കര്‍ണാടക വനത്തിലൂടെ മദ്യം കടത്തിവരുന്നവരുമുണ്ട്. അയ്യന്‍ കുന്ന് മാട്ടറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മദ്യ കടത്ത്.
കഴിഞ്ഞ ദിവസം കര്‍ണാടക വനത്തിലൂടെ 25 ലിറ്റര്‍ മദ്യം കടത്തിയ മാട്ടറ കലാങ്കിയിലെ പുതുശേരി വര്‍ഗീസ് (56) പൊലിസ് പിടിയിലായിരുന്നു. കര്‍ണാടകയില്‍ നിന്നും മാക്കൂട്ടം വനത്തിലൂടെ മാട്ടറ വനാതിര്‍ത്തിയിലെത്തിച്ച് മദ്യവില്‍പനയ്ക്കായി ഉളിക്കലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കര്‍ണാടകയില്‍ നിന്നും വനത്തിലുടെ മദ്യം കാലങ്കി മേഖലയിലെത്തിച്ച് കണ്ണൂരിലെ മലയോര പ്രദേശങ്ങളിലെ വാഹന യാത്രക്കാര്‍ക്ക് എത്തിച്ചു നല്‍കലാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറയുന്നു. ഇത്തരത്തില്‍ കോവിഡ് കാലത്ത് മദ്യകടത്ത് നടത്തുന്ന നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു