ശ്രീകണ്ഠപുരം: കുടിയാന്മല പൊട്ടന്‍പ്ലാവില്‍ തോക്കിന്തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ഓടി രക്ഷപ്പെട്ട മൂന്നുപേരെ തിരിച്ചറിഞ്ഞു. തളിപ്പറമ്ബ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി. രതീശെന്റ നേതൃത്വത്തിലാണ് ഞായറാഴ്ച പൊട്ടന്‍പ്ലാവില്‍ വെച്ച് 26 തോക്കിന് തിരകളുമായി ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെ (46) അറസ്റ്റ് ചെയ്തത്.
ഓടി രക്ഷപ്പെട്ട കൂട്ടാളികളായ പൊട്ടന്‍പ്ലാവിലെ പെരുകിലക്കാട്ടില് ജയിംസ്, പാലത്തിങ്കല്‍ സിബി, നരിക്കോട്ടുമല ബാലന് എന്നിവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് വേട്ട നടത്തുന്ന സംഘമാണിവരുടേത്. പ്രതികളുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു