ഇരിട്ടി: മേലെ സ്റ്റാന്‍ഡിലെ കോട്ടയം സ്റ്റോറിന്റെ ഷട്ടറിനോട് ചേര്‍ന്ന് പുറത്തുവച്ച ഗ്രില്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറിയിരുന്ന മുള്ളന്‍പന്നി പരിഭ്രാന്തി പരത്തി. ഇന്നലെ പുലര്‍ച്ചെ ഗ്രില്‍ സ്റ്റാന്‍ഡിനിടയില്‍ മുള്ളന്‍പന്നിയെ കണ്ട നാട്ടുകാരും വിവരമറിഞ്ഞെത്തിയ കടയുടമയും വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവരുടെ പിടിവിട്ടോടിയ പന്നി സമീപത്തു നിര്‍ത്തിയ കാറിനടിയില്‍ അഭയംതേടി. ഇരിട്ടി ഫോറസ്റ്റ് ഓഫീസര്‍ കെ. ജിജില്‍, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ മുക്താര്‍ അബ്ദുല്‍ ഹക്ക് എന്നിവര്‍ വീണ്ടും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മുള്ളന്‍പന്നി വന്ന വഴിക്കു തന്നെ തിരിച്ചോടി രക്ഷപ്പെടുകയായിരുന്നു.രാത്രിയില്‍ നഗരത്തിലെത്തിയ മുള്ളന്‍പന്നി നായക്കൂട്ടത്തെ ഭയന്നാണ് ഗ്രില്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറിയതെന്ന് കരുതുന്നു. ന്യൂ ഇന്ത്യാ ടാക്കീസിന്റെ പിറകുവശം മുഴുവന്‍ കുറ്റിക്കാടുകള്‍ വളര്‍ന്ന പഴശ്ശി പദ്ധതിയുടെ റിസര്‍വോയര്‍ പ്രദേശമാണ്. എവിടേക്കാണ് പന്നി ഓടി രക്ഷപ്പെട്ടത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു