ചെറുപുഴ: ചൂരപ്പടവില്‍ പ്രവര്‍ത്തിക്കുന്ന മജീദ സ്റ്റോണ്‍ ക്രഷറില്‍നിന്ന് കരിങ്കല്ല് കടത്തുന്ന ലോറികള്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. അനുവദിച്ചതില്‍ കൂടുതല്‍ കരിങ്കല്ല് ദിവസവും കടത്തുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞത്. പയ്യന്നൂരില്‍ നിന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തി വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. വലിയ വാഹനങ്ങള്‍ ഇടുങ്ങിയ റോഡില്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ പ്രവേശിച്ചതിനും സ്റ്റോണ്‍ ക്രഷറില്നിനോ്നും ഒരു വാഹനത്തില്‍ പരമാവധി 10 ടണ്‍ കരിങ്കല്ല് മാത്രം കടത്താന്‍ അനുവാദമുള്ളപ്പോള്‍ 25 ടണ്‍ കരിങ്കല്ല് വരെ കയറ്റാവുന്ന ടോറസ് വാഹനങ്ങള്‍ ഉപയോഗിച്ചതിനുമാണ് പിഴ ഈടാക്കിയത്.ഒരു ദിവസം പരമാവധി 15 ലോഡാണ് അനുവദിച്ചിട്ടുള്ളത്. അനുവദിച്ചതിലും കൂടുതല്‍ കരിങ്കല്ലാണ് ഇവിടെ നിന്ന് കടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കരിങ്കല്‍ കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ മറ്റു വാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ലെന്ന് കര്‍മസമിതി അംഗങ്ങളായ പി. കുഞ്ഞികൃഷ്ണന്, പി.ഐ.ബാബു, കെ.ജെ.
റിജു, കെ.ആര്. സാജേഷ്, പി. പ്രസന്നന് എന്നിവര്‍ പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ കെ.പി. സുനിത, ഇ. സന്തോഷ് എന്നിവരും ജോസ് പൂവത്തുംമൂട്ടില്‍, സി.സുനില്‍കുമാര്‍ തുടങ്ങിയവരും നാട്ടുകാരോടൊപ്പം ഉണ്ടായിരു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു