ജിദ്ദ: അക്കൗണ്ടിങ് ജോലികളില്‍ സ്വദേശികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. അക്കൗണ്ടിങ് ജോലികളിലെ സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണക്കുകയും സാമ്ബത്തിക വികസനത്തിന് സംഭാവന നല്കുന്ന അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യരാക്കല്‍, നേതൃത്വപരിശീലനം, തൊഴില്‍ നല്കല് എന്നിവ പ്രധാന പരിപാടികളാണ്. പദ്ധതിയുടെ ഉദ്ഘാടനം വാണിജ്യ മന്ത്രിയും സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ.മാജിദ് അല്‍ ഖസബി നിര്‍വഹിച്ചു.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി, അക്കൗണ്ടന്റ്സ് ഒാര്ഗനൈസേഷന് സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് ബിന്‍ അബ്ദുല്ല മഗാമിസ് എന്നിവര്‍ക്ക് പുറമെ ഒാര്ഗനൈസേഷന് ഫെലോഷിപ് നേടിയ നിരവധി സൗദി വനിത അക്കൗണ്ടന്റുമാരും സംബന്ധിച്ചു.അക്കൗണ്ടിങ് ജോലി ഏറ്റവും ഉയര്‍ന്നതും അഭിമാനകരവുമായ തൊഴിലുകളില്‍ ഒന്നാണെന്നും ഏതൊരു സ്ഥാപനത്തിെന്റയും നെട്ടല്ലാണെന്നും വാണിജ്യ മന്ത്രി പറഞ്ഞു. വിഷന്‍ 2030 ലക്ഷ്യം കൈവരിക്കുന്നതിനും സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കാനും ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പ്രത്യേകിച്ച് അക്കൗണ്ടിങ് ജോലികളില്‍ മികവ് പുലര്‍ത്താനും വിജയിക്കാനുമുള്ള ഇച്ഛാശക്തിയും ഉയര്‍ന്ന ആഗ്രഹവും ദൃഢനിശ്ചയവും ഇന്ന് സൗദി സ്ത്രീകള്‍ക്കുണ്ട്. സൗദി സ്ത്രീകളുടെ സവിശേഷതയാണതെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
അക്കൗണ്ടിങ് ജോലികളില്‍ സ്ത്രീകള്‍ നേടിയ നേട്ടം സന്തോഷകരമാണെന്ന് അക്കൗണ്ടന്റ്സ് ഒാര്ഗനൈസേഷന് സെക്രട്ടി ജനറല്‍ പറഞ്ഞു. ഗവണ്‍മെന്റിെന്റ പിന്തുണയുടെ ഫലമാണിത്. സാമ്ബത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് അക്കൗണ്ടന്റുമാരുടെ എണ്ണം വര്‍ധിപ്പിക്കുക ഒാര്ഗനൈസേഷെന്റ പദ്ധതികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു