കൊട്ടിയൂര്‍: തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മാത്രം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാന്‍ തയാറെടുക്കുകയാണ് പാലുകാച്ചിമലയിലെയും പരിസരത്തെയും അന്‍പത് കര്‍ഷകകുടുംബങ്ങള്‍.
തങ്ങളുടെ ജീവിതോപാദിയായ കശുമാവുകള്‍ നശിച്ചുപോയിട്ട് ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം തയാറായില്ല. കൊട്ടിയൂര്‍ പഞ്ചായത്തില്‍ പൊയ്യമല, പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല എന്നിങ്ങനെ ഒന്നുമുതല്‍ നാലുവരെ വാര്‍ഡുകളിലായി പരന്നുകിടന്നിരുന്ന അന്‍പതിലേറെ കര്‍ഷകരുടെ 300 ഏക്കറോളം കശുമാവിന്‍തോട്ടങ്ങളാണ് 2018, 2019 വര്‍ഷങ്ങളിലെ മഴയിലും തുടര്‍ന്നുണ്ടായ കൊടുംചൂടിലും നശിച്ചത്.2018 ല്‍ കശുമാവുകള്‍ ഉണങ്ങിനശിക്കാന് തുടങ്ങിയതോടെ കര്‍ഷകര്‍ കൃഷിവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും തടയാനുള്ള നടപടികള്‍ ഉണ്ടായില്ല. പിന്നീട് 2019ലെ അതിവര്ഷത്തോടെ കശുമാവുകള്‍ പൂര്‍ണമായും നശിച്ചു. പല ജനപ്രതിനിധികളെയും കണ്ട് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണമെന്ന് അപേക്ഷിച്ചിട്ടും ഒരു സഹായവും ചെയ്തില്ല. കൂടുതല്‍ തോട്ടമുണ്ടായിരുന്ന 33 കര്‍ഷകര്‍ ചേര്‍ന്ന് കൊട്ടിയൂര്‍ കൃഷിഭവനില്‍ നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ പോലും ഓഫീസര്‍ തയാറായില്ലെന്ന് കര്‍ഷകനായ ജോയി പൊട്ടങ്കല്‍ പറഞ്ഞു.
ദിവസേന ക്വിന്റലിലേറെ കശുവണ്ടി ശേഖരിച്ചിരുന്ന സ്ഥാനത്ത് രണ്ടു കിലോഗ്രാം മാത്രമാണിപ്പോള്‍ ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകരില്‍ പലരും തളരാതെ വീണ്ടും കശുമാവിന് തൈകള്‍ വച്ചുപിടിപ്പിക്കുകയാണ്. ചെങ്കുത്തായ പ്രദേശത്തെ നശിച്ച കശുമാവുകള്‍ നീക്കി വീണ്ടും പുതിയവ നട്ടിരിക്കുകയാണവര്.
ഗ്രാഫ്റ്റ് കശുമാവിനെക്കാള് ഈ പ്രദേശങ്ങളില്‍ നാടന്‍ ഇനങ്ങളാണ് അനുയോജ്യമെന്ന് കര്‍ഷകര്‍ പറയുന്നു. കശുമാവിന് തൈകള്‍ വാങ്ങുന്നതിന് വലിയ തുക നല്കി. നഷ്ടപരിഹാരം ലഭിച്ചാല്‍ ചെറിയൊരാശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വാഴയോ മറ്റു വിളകളോ പ്രദേശത്ത് നട്ടാല്‍ കാട്ടുമൃഗങ്ങളിറങ്ങി നശിപ്പിക്കും. പ്രളയത്തില്‍ കൃഷി നശിച്ച എല്ലാവര്ക്കും നഷ്ടപരിഹാരം നല്കി. എന്നാല്‍ കശുമാവ് നശിച്ച് വരുമാനം നിലച്ച ഞങ്ങളെ പരിഗണിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു