തിരുവനന്തപുരം :വോട്ടര് പട്ടികയിലെ പേര് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല് ജില്ലകളില് പരിശോധന നടത്താന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്. മാര്ച്ച് 20 നകം റിപ്പോര്ട്ട് നല്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയുടെ നിര്ദ്ദേശം. കണ്ണൂര്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടാണ് പട്ടിക നല്കുന്നതിന് നിര്ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ, കാസര്ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില് പരിശോധന നടത്തുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് നിര്ദ്ദേശിച്ചിരുന്നു. കണ്ണൂര്, കൂത്തുപറമ്ബ്, കല്പറ്റ, തവനൂര്, പട്ടാമ്ബി, ചാലക്കുടി, പെരുമ്ബാവൂര്, ഉടുമ്ബന്ചോല, വൈക്കം, അടൂര് മണ്ഡലങ്ങളിലെ വോട്ടര്പട്ടികയില് ക്രമക്കേട് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്.അതേസമയം, കൂടുതല് മണ്ഡലങ്ങളിലെ വോട്ടര് പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു