ചങ്ങരംകുളം: ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മരത്തില്‍ കയറ്റി അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്നു. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്.
രാവിലെ ബൈക്കില്‍ എത്തിയ യുവാവാണ് മരത്തിന്റെ കമ്ബുകളും മറ്റും വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചത്. കോലിക്കരയില്‍ ഒരു പറമ്ബില്‍ എത്തി വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. തൊഴിലാളികള്‍ വസ്ത്രം മാറി മരത്തില്‍ കയറി ജോലി ആരംഭിച്ചു. ജോലിക്ക് കൊണ്ട് വന്ന ആള്‍ താഴെ നിന്ന് ഉപദേശങ്ങളും നല്‍കി. ജോലി ആരംഭിച്ച് അല്‍പ്പ സമയത്തിന് ശേഷം താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് 10000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് രക്ഷപ്പെട്ടു.താഴെ ഇറങ്ങി വന്ന് യുവാവിനെ അന്വേഷിച്ചപ്പോള്‍ ഇയാളെ കാണാതായതോടെയാണ് തൊഴിലാളികള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വസ്ത്രം മാറാന്‍ ഒരുങ്ങിയപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ട വിവരം മനസിലായത്. നാട്ടുകാരെ വിവരം അറിയിച്ചതോടെ തട്ടിപ്പ് വീരന് വേണ്ടി അന്വേഷണം ആരംഭിച്ചു. ഒരു സൂചനയും ലഭിക്കാതായതോടെ നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസി ടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു