ഇരിട്ടി: ഒന്നും നടക്കില്ലെന്ന് പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥാനത്തുനിന്നും എല്ലാം നടക്കുമെന്ന പ്രത്യാശാ പൂര്‍ണമായ കാലഘട്ടത്തിലേക്ക് കേരളത്തെ മാറ്റാന്‍ സാധിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ സമൂലമായ മാറ്റം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഈ മാറ്റം ജനങ്ങളിലും പ്രകടമാണ്. അടുത്ത അഞ്ചു വര്‍ഷവും നാട്ടിന്റെ വികസനത്തിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാക്കിയാണ് സര്‍ക്കാര്‍ ജനങ്ങളെ അഭിമൂഖീകരിക്കുന്നത്.
അഞ്ചു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മാറ്റം ആഗ്രഹിക്കുന്ന ജനത്തെയാണ് നാം കണ്ടിരുന്നത് ഇന്നിപ്പോള്‍ ഭരണത്തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നത്.അഞ്ചു വര്‍ഷം മുമ്ബ് അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ കുറഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 6.8 ലക്ഷം കുട്ടികളുടെ വര്‍ധന ഉണ്ടായി.
യോഗത്തില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.പി.പി അശോകന്, സി.എന്‍ ചന്ദ്രന്, പി.ടി. ജോസ്, ഇ.പി.ആര് വേശാല, കെ.സി. ജേക്കബ് മാസ്റ്റര്‍, ബാബുരാജ് ഉളിക്കല്‍, പായം ബാബുരാജ്, പി.ഹരീന്ദ്രന്‍, കെ.ശ്രീധരന്, കെ.ടി. ജോസ്, ബിനോയി കുര്യന്, വി.ഷാജി, ബെന്നിച്ചന് മഠത്തിനകം, സി.വി. ശശീന്ദ്രന്, കെ.ശ്രീലത, പി.റോസ, ജെയ്സണ്‍ ജീരകശേരി, എന്നിവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു