ധര്‍മടം (സിപിഎം)
പിണറായി വിജയന് (76)
നിയമസഭയിലേക്ക് ആറാംതവണ. കെഎസ്എഫിലൂടെ തുടക്കം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലീനത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. 1986 ല്‍ ജില്ലാ സെക്രട്ടറി. 88ല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം. 98 മുതല്‍ 2015 വരെ സംസ്ഥാന സെക്രട്ടറി. 98 ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി. 1970, 77, 1991, 96 തെരഞ്ഞെടുപ്പുകളില്‍ നിയമസഭാംഗമായി.1996ല്‍ സഹകരണ- വൈദ്യുത മന്ത്രി. 2016ല്‍ ധര്‍മടത്തുനിന്ന് വിജയിച്ച് മുഖ്യമന്ത്രി. മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകന്. ഭാര്യ: കമല. മക്കള്‍: വിവേക്, വീണ.
മട്ടന്നൂര്‍ (സിപിഎം)
കെ.കെ. ശൈലജ (65)
നിയമസഭയിലേക്ക് അഞ്ചാംതവണ. പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള ഭരണമികവ് രാജ്യാന്തര ശ്രദ്ധനേടി. 1996ലും 2016ലും കൂത്തുപറമ്ബില്നിന്നും 2006 ല്‍ പേരാവൂരില്‍നിന്നും ജയിച്ചു. 2011ലും പേരാവൂരില്‍ മത്സരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും കേന്ദ്രസെക്രട്ടേറിയറ്റംഗവുമായിരുന്നു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗം. ശിവപുരം ഹൈസ്കൂള്‍ അധ്യാപികയായിരുന്നു. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി സ്വയം വിരമിച്ചു. ഇരിട്ടി മാടത്തിലെ കെ.കുണ്ടന്റെയും കെ.കെ. ശാന്തയുടെയും മകളാണ്. ഭര്‍ത്താവ്: കെ. ഭാസ്കരന് സിപിഎം മട്ടന്നൂര്‍ ഏരിയാകമ്മിറ്റിയംഗമാണ്. മക്കള്‍: ശോഭിത്ത്, ലസിത്ത്.
തളിപ്പറമ്ബ്(സിപിഎം)
എം.വി.ഗോവിന്ദന് (67 )
നിയസഭയിലേക്ക് മൂന്നാംതവണ. രണ്ടുതവണ തളിപ്പറമ്ബ് എംഎല്‍എയായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ്. കാസര്‍ഗോഡ് ഏരിയാ സെക്രട്ടറിയായും കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിന്ത്യോ കര്‍ഷകത്തൊഴിലാളി യൂണിയന് വൈസ് പ്രസിഡന്റും കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റുമാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി ചീഫ് എഡിറ്റായിരുന്നു. തളിപ്പറമ്ബ് ഇരിങ്ങല്‍ യുപി സ്കൂളില്‍ കായികാധ്യാപകനായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ടിച്ചിട്ടുണ്ട്.
മൊറാഴയിലെ പരേതനായ കെ.കുഞ്ഞമ്ബുവിന്റെയും എം.വി. മാധവിയുടെയും മകനാണ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയുമായ പി. കെ. ശ്യാമളയാണ് ഭാര്യ. സംവിധായകന് ജി.എസ്.ശ്യാംജിത്ത്, അഡ്വ. ജി.എസ്.രംഗീത് എന്നിവര്‍ മക്കള്‍.
പയ്യന്നൂര്‍(സിപിഎം)
ടി.ഐ. മധുസൂദനന് (61)
നിയമസഭയിലേക്ക് കന്നിയങ്കം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായ ടി.ഐ. മധുസൂദനന് കണ്ണൂര്‍ എകെജി ആശുപത്രി പ്രസിഡന്റുമാണ്. ബാലസംഘം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാനായിരുന്നു. ദേവസ്വം എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ പ്രസിഡന്റ്, കര്‍ഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം, പൂരക്കളി അക്കാദമി ചെയര്മാന്, പയ്യന്നൂര്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഡവലപ്മെന്റ് അസോസിയേഷന് ചെയര്മാന് എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നു.
മാവിച്ചേരിയില്‍ താമസം. പരേതനായ തായമ്ബത്ത് കുഞ്ഞിരാമന്റെയും ടി.ഇ.നാരായണിയുടെയും മകനാണ്. ഭാര്യ: ആര്.ഇ. ശ്രീവത്സ (ചരക്ക്, സേവന നികുതി ജില്ലാ ജോ. കമ്മീഷണര്‍). മകള്‍: ഡോ. നിരഞ്ജന.
കല്യാശേരി (സിപിഎം)
എം.വിജിന് (31)
നിയമസഭയിലേക്ക് കന്നിയങ്കം.സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവുമാണ്. ബാലസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പയ്യന്നൂര്‍ കോളജില്‍നിന്ന് ഫിസിക്സില്‍ ബിരുദവും കാലടി സംസ്കൃത സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കുഞ്ഞിമംഗലം എടാട്ടെ ടി.കെ.ഭാസ്കരന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: അശ്വതി. മകന്: നെയ്തല്‍.
അഴീക്കോട് (സിപിഎം)
കെ.വി.സുമേഷ് (41)
നിയമസഭയിലേക്ക് കന്നിയങ്കം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ കെ.വി. സുമേഷ് കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജില്‍ പ്രീഡിഗ്രി പഠനകാലത്താണ് വിദ്യാര്ഥിസംഘടനാപ്രവര്ത്തനം സജീവമാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന് ചെയര്‍മാനും സെനറ്റ് അംഗവുമായി. സാമ്ബത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം. ചെങ്ങളായിയിലെ പരേതനായ മൈലപ്രവന്‍ ഗോവിന്ദന്റെയും കെ.വി.ഓമനയുടെയും മകനാണ്. ഭാര്യ: രേണുക. മക്കള്‍: അളകനന്ദ, ആരുഷ്.
പേരാവൂര്‍ (സിപിഎം)
കെ.വി.സക്കീര്‍ ഹുസൈന് (37)
നിയമസഭയിലേക്ക് കന്നിയങ്കം. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ബാലസംഘത്തിലൂടെ പൊതുരംഗത്ത്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം. ഇരിട്ടി ഏരിയാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. മട്ടന്നൂര്‍ കോളജ് യൂണിയന്റെയും കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്റെയും ഭാരവാഹിയായിരുന്നു. ബിരുദധാരിയാണ്. ചാവശേരി പത്തൊമ്ബതാംമൈല് കെ.കെ.അബുവിന്റയും കെ.വി. നബീസുവിന്റെയും മകനാണ്. ഭാര്യ: ഷാഹിന.മക്കള്‍: അക്മല്‍ അദീത്, അഫ്ലക് അമാന്‍, അല്‍ത്താഫ് ഹുസൈന്, ഐമ അമറിന്.
തലശേരി (സിപിഎം)
എ.എന്‍. ഷംസീര്‍ (43)
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ തലശേരി മണ്ഡലത്തില്‍ രണ്ടാംതവണയാണ് ജനവിധി തേടുന്നത്. 2016 ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന് പ്രഥമ ചെയര്‍മാനും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. തലശേരി ബിഇഎംപി എച്ച്എസ്എസ്, ബ്രണ്ണന്‍ കോളജ്, കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്ബസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എംഎ, എല്‍എല്‍എം ബിരുദധാരി. പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സെറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല. മകന്: ഇസാന്.
കൂത്തുപറമ്ബ് (എല്‍ജെഡി)
കെ.പി.മോഹനന് (71)
നിയമസഭയിലേക്ക് അഞ്ചാം മത്സരം. എല്‍ജെഡി ജില്ലാ പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവുമാണ്. 2001ലും 2006ലും പെരിങ്ങളം എംഎല്‍എയായിരുന്നു. 2011 ല്‍ യുഡിഎഫ് പക്ഷത്തായിരിക്കെ കൂത്തുപറമ്ബ് മണ്ഡലത്തില്‍ മത്സരിച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. 2016ല്‍ കൂത്തുപറമ്ബില്‍ കെ.കെ ശൈലജയ്ക്കെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ് എല്‍ജെഡി. സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ പി.ആര്.കുറുപ്പിന്റെ മകനാണ്. ഭാര്യ: ഹേമജ. മക്കള്‍: റാം മോഹന്‍, രജില മോഹന്‍, രമില മോഹന്‍.
ഇരിക്കൂര്‍ (കേരള കോണ്‍ഗ്രസ്-എം)
സജി കുറ്റ്യാനിമറ്റം (51)
നിലവില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കെഎസ്സി ജില്ലാ ജനറല്‍സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2000-2005ല്‍ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്തംഗവും 2010 -2015 ല്‍ ജില്ലാ പഞ്ചായത്ത് മെംബറുമായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മാനേജ്മെന്റ് കമ്മിറ്റി അംഗം, ജില്ലാ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ചെന്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെഎസ്സി യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തില്‍ തുടക്കം. ചരിത്രത്തില്‍ ബിരുദധാരി. കരുവഞ്ചാലിലെ കുടിയേറ്റ കര്ഷകന് ജോസഫ് കുറ്റ്യാനിമറ്റത്തിന്റെയും ലൂസിയുടെയും മകന്. ഭാര്യ: പ്രിന്‍സി. മക്കള്‍: റോണ്‍ സാജ്, ആന്‍ മരിയ സജി, അയോണ റോസ് സജി.
കണ്ണൂര്‍ (കോണ്‍ഗ്രസ്-എസ്)
കടന്നപ്പള്ളി രാമചന്ദ്രന് (77)
നിയമസഭയിലേക്ക് ഏഴാംതവണ. ഇരുപത്തിയാറാമത്തെ വയസില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ല്‍ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ഇ.കെ.നായനാര്‍ക്കെതിരേ അട്ടിമറി വിജയം. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
കാസര്‍ഗോട്ടെ വിജയം കടന്നപ്പള്ളി 77ലും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ 1980-ല്‍ എല്‍ഡിഎഫിലെത്തി. 80ല്‍ ഇരിക്കൂറില്‍നിന്ന് നിയമസഭാംഗമായി. പേരാവൂരില്‍നിന്ന് രണ്ടുതവണ നിയമസഭയിലേക്കും 1996-ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍നിന്ന് വിജയം. 2009 ല്‍ വി.എസ്.അച്യുതാനന്ദന് മന്ത്രിസഭയില്‍ മന്ത്രിയായി. 2011 ല്‍ കണ്ണൂര്‍ നിയോജകണ്ഡലത്തില്‍ പരാജയം. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനിയെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയില്‍ തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റാണ്. ജ്യോതിഷപണ്ഡിതന് പരേതനായ കടന്നപ്പള്ളി കണ്ടോന്താറില്‍ പി.വി.കുഞ്ഞിക്കൃഷ്ണന് ഗുരുക്കളുടെയും ടി.കെ.പാര്‍വതിയമ്മയുടെയും മകനാണ്. റിട്ട. അധ്യാപിക ടി.എം.സരസ്വതിയാണ് ഭാര്യ. ഏകമകന് മിഥുന് അവിയല്‍ സംഗീതസംഘത്തിലെ ഡ്രമ്മറാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു