ജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തൊഴില്‍ പരിഷ്കരണ പദ്ധതി (എല്‍.ആര്.ഐ) പ്രകാരം ഇളവുള്ളത് ആറു വിഭാഗം തൊഴിലാളികള്‍ക്കു മാത്രമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പ്രാബല്യത്തില്‍വന്ന പദ്ധതിയുടെ പരിധിയില്‍നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സത്യമില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.
പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ ആറു വിഭാഗങ്ങളെ മന്ത്രാലയം വിശദീകരിച്ചുതൊഴിലുടമയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുടുംബത്തിലെ തന്നെ അംഗങ്ങളായ ഭാര്യ, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് നിയമം ബാധകമല്ല. ക്ലബുകളിലും സ്പോര്‍ട്സ് ഫെഡറേഷനുകളിലുമുള്ള കളിക്കാര്‍, അവരുടെ പരിശീലകര്‍, വീട്ടുജോലിക്കാരും സമാന വിഭാഗത്തില്‍ വരുന്ന കാര്‍ഷിക തൊഴിലാളികളും, ഇടയന്മാര്, തോട്ടക്കാര്‍ മുതലായവര്‍, 500 ടണ്ണില്‍ താഴെ ഭാരം വരുന്ന കപ്പലുകളില്‍ ജോലി ചെയ്യുന്ന കടല്‍ തൊഴിലാളികള്‍, രണ്ടു മാസത്തില്‍ കൂടാത്ത കാലയളവില്‍ ഒരു നിര്‍ദിഷ്ട ജോലി നിര്‍വഹിക്കുന്നതിന് നിയമിച്ച വിദേശ തൊഴിലാളികള്‍ എന്നിവര്‍ക്കും പുതിയ തൊഴില്‍ പരിഷ്കരണ പദ്ധതി ബാധകമല്ല.
ആകര്‍ഷകമായ തൊഴില്‍ വിപണി കെട്ടിപ്പടുക്കുക, മാനുഷിക കഴിവുകള്‍ ശാക്തീകരിക്കുക, തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കുക തുടങ്ങിയ മന്ത്രാലയത്തിെന്റ കാഴ്ചപ്പാടിനെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിെന്റ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ പരിഷ്കരണ പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. 70 വര്‍ഷം പഴക്കമുള്ള സ്പോണ്‍സര്‍ഷിപ് സംവിധാനത്തിലാണ് പദ്ധതി പ്രകാരം മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. തൊഴില്‍ മാറ്റം, എക്സിറ്റ് റീഎന്‍ട്രി വിസ, എക്സിറ്റ് വിസ എന്നിങ്ങനെ മൂന്നു പ്രധാന സേവനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സേവനങ്ങള്‍ അബ്ഷീര്‍, ക്വിവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് ലഭ്യമാക്കിയിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു