കേളകം: പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ പാര്ട്ടിക്കാര് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് നരിക്കടവ് ആദിവാസി കോളനി നിവാസികള്‍. വൈദ്യുതി ബില്‍ കുടിശികയായതു കാരണം പലരുടെയും വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 22 ദിവസത്തിനകം എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ആരും തിരിഞ്ഞു നോക്കിയില്ലെന്നുംഅതിനാല് ഇത്തവണ വോട്ട് തേടി വരുന്നവരെ കോളനിയിലേക്ക് കയറ്റില്ലെന്ന് ഇവിടുത്തുകാര്‍ വ്യക്തമാക്കി.5000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇവിടെ ഒരോ കുടുംബങ്ങളുടെയും കുടിശിക.വൈദ്യുതി ലഭിച്ച് ആദ്യമാസങ്ങളില്‍ കൃത്യമായി ബില്‍ തുക അടച്ചു പോന്നു. എന്നാല്‍ പിന്നീട് ആരോ വൈദ്യുതി സൗജന്യമാണ് ബില്‍ തുക അടയ്ക്കേണ്ടതില്ല എന്ന് തെറ്റിദ്ധരിപ്പിച്ചതാണ് ഇവര്‍ക്ക് വിനയായത്. ആദിവാസി കോളനികളിലെ വൈദ്യുതി ബില്‍ കുടിശിക മൂലം കേളകം സെക്ഷന്‍ കീഴില്‍ മാത്രം ലഭിക്കാനുള്ളത് 10 ലക്ഷത്തിലധികം രൂപയാണ്. കേളകം സെക്ഷന്‍ കീഴിലെ 282 ആദിവാസി കുടുംബങ്ങളില്‍ നൂറ്റിമുപ്പതോളം കുടുംബങ്ങളില്‍നിന്നുമാണ് ഈ തുക ലഭിക്കാനുള്ളത്.
10 ലക്ഷം രൂപയില്‍ മൂന്നുലക്ഷത്തോളം രൂപ പിഴപ്പലിശയായാണ്.
കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്ത് കീഴില്‍ വരുന്ന പാല് ചുരം, നരികടവ്, പൂക്കുണ്ട്, നാനാനിപൊയ്യില്, പെരുന്താനം, ഐ.ടി.സി, ,വെങ്ങലോടി, കരിയംക്കാപ്പ്, പന്ന്യാമല തുടങ്ങിയ കോളനികളിലും വൈദ്യുതി ബില്‍ കുടിശികയുണ്ട്. നിലവില്‍ 130 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചിരിക്കുകയാണ്. നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വോട്ട് ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആദിവാസികള്‍ പറയുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു