കണ്ണൂർ: സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. ജയസാധ്യതയുടെ പേരുപറഞ്ഞ് നേതാക്കൾ ഗ്രൂപ്പ് താത്പര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പില്ലാതെ സ്ഥാനാർഥിനിർണയം നടത്തുമെന്ന് പറഞ്ഞശേഷം ഗ്രൂപ്പ് നേതാക്കൾ അണികൾക്കുവേണ്ടി നിലപാടെടുത്തു. അക്കൂട്ടത്തിൽ കെ.സി.വേണുഗോപാലുമുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരുമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി. സന്ദര്‍ഭോചിതമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾ മുഴുവനുമുണ്ടാക്കിയത്.
കേരളത്തിലെമ്പാടും വിഷയങ്ങളൊരുപാടുണ്ട്. ഈ വിഷയങ്ങളൊക്കെ ഉടൻ തീരും. പോരായ്മകളുണ്ടായിട്ടുണ്ട്. തെറ്റു പറ്റിയിട്ടുണ്ട് പലര്‍ക്കും. അത് തിരുത്തി മുന്നോട്ടുപോകാനാകുന്ന സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസിലുള്ളത്. തെറ്റിയാൽ എല്ലാം തെറ്റുമെന്നും തീർന്നാൽ എല്ലാം തീരുമെന്നും സുധാകരൻ പറഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിൽക്കുന്നവരാണ്. അവർക്ക് കേരളത്തിലെ സാഹചര്യം അറിയാത്തതിനാൽ സംസ്ഥാനനേതൃത്വത്തെ ആശ്രയിക്കേണ്ടിവന്നു. നേതൃത്വത്തിന് തെറ്റുപറ്റുമ്പോൾ സ്ക്രീനിംഗ് കമ്മിറ്റിക്കും തെറ്റുപറ്റും. മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. വരച്ച വര മാറ്റി വരയ്ക്കാൻ തുടങ്ങിയാൽ ഒരുപാട് വര മാറ്റിവരയ്ക്കേണ്ടിവരുമെന്ന് എംപിമാർക്ക് ഇളവ് നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
പക്ഷേ, കെ.മുരളീധരൻ മത്സരിക്കുന്നത് വേറെ കാര്യമാണ്. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം വന്നപ്പോൾ അദ്ദേഹം സന്നദ്ധനായതാണ്. കോൺഗ്രസിൽനിന്ന് ബിജെപിയിൽ പോകുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. വലയിട്ടു പിടിക്കുന്ന രാഷ്ട്രീയനയമാണു ബിജെപിയുടേത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബിന്റെ രക്തസാക്ഷിത്വമുണ്ടായ മട്ടന്നൂർ മണ്ഡലം ആർഎസ്പിക്ക് കൊടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. തീരുമാനം സംസ്ഥാനനേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തോടോ ജില്ലയിൽനിന്നുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റായ തന്നോടോ ചോദിക്കാതെയാണു തീരുമാനമെടുത്തത്. മട്ടന്നൂരിന്റെ കാര്യത്തിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കാതെ സീറ്റ് തിരിച്ചെടുക്കാൻ ഇനിയും സമയമുണ്ടെന്ന് സുധാകരൻ പറഞ്ഞു.കണ്ണൂർ: സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. ജയസാധ്യതയുടെ പേരുപറഞ്ഞ് നേതാക്കൾ ഗ്രൂപ്പ് താത്പര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പില്ലാതെ സ്ഥാനാർഥിനിർണയം നടത്തുമെന്ന് പറഞ്ഞശേഷം ഗ്രൂപ്പ് നേതാക്കൾ അണികൾക്കുവേണ്ടി നിലപാടെടുത്തു. അക്കൂട്ടത്തിൽ കെ.സി.വേണുഗോപാലുമുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരുമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി. സന്ദര്‍ഭോചിതമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾ മുഴുവനുമുണ്ടാക്കിയത്.
കേരളത്തിലെമ്പാടും വിഷയങ്ങളൊരുപാടുണ്ട്. ഈ വിഷയങ്ങളൊക്കെ ഉടൻ തീരും. പോരായ്മകളുണ്ടായിട്ടുണ്ട്. തെറ്റു പറ്റിയിട്ടുണ്ട് പലര്‍ക്കും. അത് തിരുത്തി മുന്നോട്ടുപോകാനാകുന്ന സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസിലുള്ളത്. തെറ്റിയാൽ എല്ലാം തെറ്റുമെന്നും തീർന്നാൽ എല്ലാം തീരുമെന്നും സുധാകരൻ പറഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിൽക്കുന്നവരാണ്. അവർക്ക് കേരളത്തിലെ സാഹചര്യം അറിയാത്തതിനാൽ സംസ്ഥാനനേതൃത്വത്തെ ആശ്രയിക്കേണ്ടിവന്നു. നേതൃത്വത്തിന് തെറ്റുപറ്റുമ്പോൾ സ്ക്രീനിംഗ് കമ്മിറ്റിക്കും തെറ്റുപറ്റും. മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. വരച്ച വര മാറ്റി വരയ്ക്കാൻ തുടങ്ങിയാൽ ഒരുപാട് വര മാറ്റിവരയ്ക്കേണ്ടിവരുമെന്ന് എംപിമാർക്ക് ഇളവ് നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
പക്ഷേ, കെ.മുരളീധരൻ മത്സരിക്കുന്നത് വേറെ കാര്യമാണ്. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം വന്നപ്പോൾ അദ്ദേഹം സന്നദ്ധനായതാണ്. കോൺഗ്രസിൽനിന്ന് ബിജെപിയിൽ പോകുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. വലയിട്ടു പിടിക്കുന്ന രാഷ്ട്രീയനയമാണു ബിജെപിയുടേത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബിന്റെ രക്തസാക്ഷിത്വമുണ്ടായ മട്ടന്നൂർ മണ്ഡലം ആർഎസ്പിക്ക് കൊടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. തീരുമാനം സംസ്ഥാനനേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തോടോ ജില്ലയിൽനിന്നുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റായ തന്നോടോ ചോദിക്കാതെയാണു തീരുമാനമെടുത്തത്. മട്ടന്നൂരിന്റെ കാര്യത്തിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കാതെ സീറ്റ് തിരിച്ചെടുക്കാൻ ഇനിയും സമയമുണ്ടെന്ന് സുധാകരൻ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു