ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടന്ന ഇരുപതാമത് പക്ഷി സര്‍വേ സമാപിച്ചു. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായി നടത്തിയ കണക്കെടുപ്പില്‍ 145 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. ഇതില്‍ 12 എണ്ണം പശ്ചിമഘട്ടത്തില്‍ തനതായി കാണുന്ന പക്ഷികളാണ്. സര്‍വേയ്ക്ക് ഇടയില്‍ കണ്ടെത്തിയ കൊഴിക്കിളിയാണ് (Pied Thrush) പുതുതായി വന്യജീവി സങ്കേതത്തില്‍ രേഖപ്പെടുത്തിയ പക്ഷി. ഇതോടെ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലായി 247 പക്ഷികളെയാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.കേരളത്തില്‍ മറ്റൊരു സംരക്ഷിത മേഖലകളിലും പക്ഷികളെക്കുറിച്ചു ഇത്രയും നീണ്ട വര്‍ഷങ്ങളിലെ പഠനങ്ങള്‍ നടന്നിട്ടില്ല. ബസ്ര പ്രാപ്പിടിയന്‍, പൊടി പൊന്മാന്, ത്രിയംഗുലി മരംകൊത്തി, കിന്നരി പ്രാപ്പരുന്ത് എന്നിവയാണ് സര്‍വേയില്‍ രേഖപ്പെടുത്തിയ മറ്റ് പ്രധാന പക്ഷികള്‍. ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലെ ജീവനക്കാരും തൃശൂര്‍ കേരള ഫോറസ്റ്ററി കോളജിലെ കുട്ടികളും 20 മറ്റ് പക്ഷി നിരീക്ഷിക്കരും പങ്കെടുത്ത സര്‍വേ വൈല്‍ഡ് ലൈഫ് വാര്ഡന് എ.ഷജ്ന ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍. അനില്‍കുമാര്‍, പ്രശസ്ത പക്ഷിനിരീക്ഷകരായ സത്യന് മേപ്പയൂര്‍, റോഷ്നാഥ് രമേശ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജയേഷ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു