ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്ബടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. 12 ആനകളെ രണ്ടാം ബ്ലോക്കില്‍ നിന്ന് കോട്ടപ്പാറ വഴി വനത്തിലേക്ക് തുരത്തിയതായി അധികൃതര്‍ അറിയിച്ചു.
ആറളം, കൊട്ടിയൂര്‍, കണ്ണവം റേഞ്ചുകളിലെ 30 വനപാലകരും ആറളം ഫാമിലെ 10 തൊഴിലാളികളും സംയുക്തമായാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ഫാമിലെ കൃഷിയിടത്തില്‍ പതിനഞ്ചിലധികം ആനകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന സംഘവുമുണ്ട്.
കുട്ടിയാന ഉള്ളതിനാല്‍ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു.ഫാമിനകത്തുകൂടി പോകുന്ന കക്കുവ- പാലപ്പുഴ റോഡ്, പുനരധിവാസ മേഖലയിലേക്കുള്ള മുഴുവന്‍ റോഡുകളും അടച്ചിട്ടായിരുന്നു തുരത്തല്‍ യജ്ഞം. ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് എ.ഷജ്നയുടെ മേല്‍നോട്ടത്തില്‍, കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ സുധീര്‍, ആറളം റേഞ്ചര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, ആര്.ആര്.ടി.ഹരിദാസ്, ഫോറസ്റ്റര്‍മാരായ മഹേഷ്, വിനു കായലോടന്‍, സുരേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആനകളെ തുരത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു