സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് സർക്കാർ ആശുപത്രികൾ വഴി തെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. വിവിധ ആശുപത്രികളിലെത്തിയ 60 വയസ്സിന് മുകളിൽ പ്രായമുള്ള നിരവധി പേർ വാക്സീൻ കിട്ടാതെ മടങ്ങിപ്പോയി. പുതിയ ബാച്ച് വാക്സിൻ ഉടൻ എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പലയിടത്തും നാളെ മുതൽ വാക്സിനേഷൻ പൂർണമായി മുടങ്ങും. തെരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് ഡോസ് വാക്സിൻ നൽകേണ്ടതുണ്ട്. കോഴിക്കോട് ജില്ലയിൽ നിലവിൽ അവശേഷിക്കുന്ന സ്റ്റോക്ക്
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നൽകാൻ മാത്രമേ തികയൂ എന്ന് ജില്ല വാക്സിൻ ഓഫീസർ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച വാക്സിൻ എത്തിയില്ലെങ്കിൽ ബുധനാഴ്ച മുതൽ ജില്ലയിൽ വാക്സിനേഷൻ പൂർണമായി നിർത്തിവെക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ 91 സർക്കാർ ആശുപത്രികളിലാണ് വാക്സിനേഷൻ നടക്കുന്നത്. വിവിധ സർക്കാർ ആശുപത്രികളിലെത്തിയ 60 വയസ്സിന് മുകളിൽ പ്രായമുള്ള നിരവധി പേർ വാക്സീൻ കിട്ടാതെ മടങ്ങിപ്പോയി. സ്വകാര്യ ആശുപത്രികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ട്. എന്നാൽ ജില്ലയിൽ വാക്സിനേഷൻ സൗകര്യമുള്ള 20 സ്വകാര്യ ആശുപത്രികളിലും നൽകേണ്ടവരുടെ എണ്ണം നാലിലൊന്നായി കുറച്ചു. നേരത്തെ 400 പേർക്ക് നൽകിയിരുന്ന ആശുപത്രികളിൽ നിലവിൽ 100ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു