കാസര്‍കോട്: സ്ഥാനാര്‍ത്തി നിര്‍ണ്ണയത്തിന് ശേഷം കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രൂക്ഷവിമര്‍ശനവുമായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ മത്സരിക്കാന്‍ വന്നപ്പോള്‍ കലാപം ഉണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നക്കാര്‍. എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
ഇരിക്കുന്ന കൊമ്ബ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.കാസര്‍കോട് നിന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടാകുന്നത് തടയരുത്. വീട്ടിന് മുന്നില്‍ രാത്രി പോസ്റ്ററൊട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാര്‍ട്ടി വിട്ട് പോകുമ്ബോള്‍ നശിപ്പിച്ചിട്ട് പോകാമെന്നാണെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഇന്നലെ പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടേ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു