നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്ളൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ടുവീതം സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇതിനുപുറമെ കളക്ടറേറ്റില്‍ രണ്ടു ടീമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കും. സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ ടീമില്‍ സീനിയര്‍ പോലീസ് ഓഫീസര്‍, നാല് സായുധ പോലീസുകാര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരാണ് ഒരു സ്ക്വാഡിലുള്ളത്.
അനധികൃത പണമിടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫ്ളൈയിംഗ് സ്ക്വാഡുകള്‍ നിരീക്ഷിക്കുന്നത്. പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. ഇതുവരെയായി 1175 പോസ്റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണസാമഗ്രികള്‍ സ്ക്വാഡ് നീക്കം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളവ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളിലും സ്ക്വാഡിന്റെ നിരീക്ഷണം ഊര്‍ജിതമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ അറിയിച്ചു. കൂടാതെ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് കളക്ടറേറ്റില്‍ കണ്ട്രോള് റൂമും പ്രവര്‍ത്തനം തുടങ്ങി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു