അവള്‍ക്ക് അവര്‍ ഫാത്തിമ എന്ന പേരും നല്‍കി. എന്നാല്‍ പെണ്‍കുട്ടി ഹിന്ദുവാണെന്ന് മനസിലാക്കിയതോടെ ഗീത എന്ന് പേരുമാറ്റുകയായിരുന്നു.
ഗീതയുടെ മാതാവിനെ കണ്ടെത്തിയ വിവരം ഫൗണ്ടേഷന്‍റെ സ്ഥാപകരിലൊരാളായ ബില്‍ക്കീസ് ഏധിയോട് അറിയിക്കുകയായിരുന്നു. ഗീതയുടെ ശരിയായ പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാ വാന്‍ ഗ്രാമവാസിയാണെന്നും അവിടെവച്ച് അമ്മയെ കണ്ടെത്തിയെന്നും ഏധി ഫൗണ്ടേഷന്‍ വെളിപ്പെടുത്തി .
ഗീതയുടെ മാതാവിനെ ഡി.എന്‍.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചുപോയി. പിന്നീട് അമ്മ മീന പുനര്‍വിവാഹം കഴിച്ചു. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ് ഗീതയെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .എംഎല്‍എ, മന്ത്രി എന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസിന്‍്റെ അന്ത്യകൂദാശയാകും തിരഞ്ഞെടുപ്പ്. പി സി ചാക്കോയുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നതെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയില്‍ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോണ്‍ഗ്രസിന് പേരാന്പ്രയോ തിരുവമ്ബാടിയോ നല്‍കുന്നതും പരിഗണനയിലുണ്ട്. കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം.
കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാല്‍ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. അതേ സമയം ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കുറ്റ്യാടിയിലെ പ്രതിഷേധം നാദാപുരം, പേരാന്പ്ര, വടകര എന്നീ മണ്ഡലങ്ങളെക്കൂടി ബാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്.
കണ്ണൂര്‍: കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജന്‍. സംഭവം ഗൗരവത്തോടെ പാര്‍ട്ടി പരിശോധിക്കും. അതിന്‍്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറയുന്നത് അണികള്‍ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. മുന്‍പ് ഒഞ്ചിയത്തും ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആര്‍മിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാന്‍ പി ജയരാജന്‍ തന്നെ പറഞ്ഞതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മൂന്ന് ജയരാജന്‍മാരും സ്ഥാനാര്‍ത്ഥിയല്ലാത്തത് പുതുമുഖങ്ങളെ കൊണ്ട് വരണം എന്ന് പാര്‍ട്ടി നിശ്ചയിച്ചത് കൊണ്ടാണ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു.
അതേ സമയം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോണ്‍ഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷം സ്ഥാനാര്‍ത്ഥിയുടെ കാര്യം ആലോചിക്കാമെന്ന് കേരളാ കോണ്‍ഗ്രസിനോട് സിപിഎം കുറ്റ്യാടി ഒഴിച്ചിടാന്‍ ജോസിനോട് നിര്‍ദേശിച്ചത് കൊടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് സീറ്റുകള്‍ വെച്ചുമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. കുറ്റ്യാടിക്ക് പകരം തിരുവമ്ബാടി തന്നുകൂടേയെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍ തിരുവമ്ബാടിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെന്ന് സിപിഎം അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു