12ാം വയസില്‍ പാകിസ്താനിലെത്തി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച ഗീത സ്വന്തം കുടുംബത്തെ കണ്ടെത്തി. 13 വര്‍ഷത്തോളം പാകിസ്താനില്‍ ജീവിതം കഴിച്ച് കൂട്ടിയ ഗീതയെ 2015ലാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് മുന്‍കൈയെടുത്ത് രാജ്യത്ത് തിരിച്ചെത്തിക്കുന്നത്. ബധിരയും മൂകയുമായ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതര്‍ .
അഞ്ചുവര്‍ഷത്തിനുശേഷം മഹാരാഷട്ര യില്‍നിന്ന് ഗീത കുടുംബത്തെ കണ്ടെത്തിയ വിവരം പാകിസ്താനില്‍ ഗീതയെ സംരക്ഷിച്ചുപോന്നിരുന്ന ഏധി ട്രസ്റ്റാണ് അറിയിച്ചത്. തീവണ്ടി മാര്‍ഗമാണ് ഗീത കറാച്ചിയിലെത്തിയത് . ഗീതയെ പിന്നീട് ഏധി ഫൗണ്ടേഷന്‍ ഏറ്റെടുത്തു.അവള്‍ക്ക് അവര്‍ ഫാത്തിമ എന്ന പേരും നല്‍കി. എന്നാല്‍ പെണ്‍കുട്ടി ഹിന്ദുവാണെന്ന് മനസിലാക്കിയതോടെ ഗീത എന്ന് പേരുമാറ്റുകയായിരുന്നു.
ഗീതയുടെ മാതാവിനെ കണ്ടെത്തിയ വിവരം ഫൗണ്ടേഷന്‍റെ സ്ഥാപകരിലൊരാളായ ബില്‍ക്കീസ് ഏധിയോട് അറിയിക്കുകയായിരുന്നു. ഗീതയുടെ ശരിയായ പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാ വാന്‍ ഗ്രാമവാസിയാണെന്നും അവിടെവച്ച് അമ്മയെ കണ്ടെത്തിയെന്നും ഏധി ഫൗണ്ടേഷന്‍ വെളിപ്പെടുത്തി .
ഗീതയുടെ മാതാവിനെ ഡി.എന്‍.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചുപോയി. പിന്നീട് അമ്മ മീന പുനര്‍വിവാഹം കഴിച്ചു. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ് ഗീതയെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു