കണ്ണൂര്‍: കെ.എം. ഷാജിയുടെ മൂന്നാമങ്കം. അതാണ് അഴീക്കോടിെന്റ ഹൈലൈറ്റ്. ഷാജി ഹാട്രിക് തികക്കുമോയെന്ന ചോദ്യമാണ് തുറമുഖ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സി.പി.എം ആധിപത്യത്തിെന്റ ചരിത്രമുള്ള മണ്ഡലത്തില്‍ മുസ്ലിം ലീഗുകാരന് മൂന്നാമതും തുടര്‍ച്ചയായി ജയിക്കുകയാണെങ്കില്‍ അത് കണ്ണൂരിെന്റ രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വതയാണ്.
യുവനേതാവ് കെ.വി. സുമേഷിനെയാണ് സി.പി.എം ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനവും ജനകീയതയുമാണ് സുമേഷിെന്റ കരുത്ത്.പതിവുപോലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ നടത്തി. സുമേഷ് ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയപ്പോഴാണ് ഷാജി മൂന്നാമങ്കം പ്രഖ്യാപിച്ചത്.
ഷാജി വീണ്ടും വരുമോ ഇല്ലേയാ എന്ന ചര്‍ച്ച നേരത്തേതന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. ഗോദയിലിറങ്ങാന്‍ അറച്ചുനിന്ന ഷാജിയുടെ സമീപനം തന്നെയാണ് അങ്ങനെയൊരു ചര്‍ച്ചക്ക് വഴിമരുന്നിട്ടത്. സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ എം. പ്രകാശന് മാസ്റ്ററെ അട്ടിമറിച്ചാണ് 2011ല്‍ കന്നിയങ്കത്തില്‍ ഷാജി അഴീക്കോട് പിടിച്ചെടുത്തത്. ആദ്യത്തെ അഞ്ചുവര്‍ഷം എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തില്‍ ഷാജി നിറഞ്ഞുനിന്നു. അതിെന്റ പ്രതിഫലമായിരുന്നു 2016ലെ വിജയം. എം.വി രാഘവെന്റ മകന് എം.വി. നികേഷ്കുമാറായിരുന്നു എതിരാളി. നികേഷ്കുമാര്‍ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും ഷാജിയെ മുട്ടുകുത്തിക്കാനായില്ല. ഇക്കുറി സുമേഷിന് അതുസാധിക്കുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. അതിനുള്ള കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്.
അഴീക്കോട് സ്കൂളിന് പ്ലസ് ടു കിട്ടാന്‍ എം.എല്‍.എ 25 ലക്ഷം കോഴ വാങ്ങിയെന്ന ആക്ഷേപം മുസ്ലിംലീഗില്‍ നിന്നു തന്നെയാണ് പുറത്തുവന്നത്. അത് സി.പി.എം ആയുധമാക്കിയപ്പോള്‍ ഷാജി ഇ.ഡി അന്വേഷണത്തിെന്റ കുരുക്കിലാണ്. വരവില്‍ കവിഞ്ഞ സ്വത്തിനെക്കുറിച്ച ചോദ്യങ്ങളും ഇ.ഡി, ഷാജിക്കു നേരെ ഉന്നയിക്കുന്നുണ്ട്. ഗോദയിലിറങ്ങാന്‍ അറച്ചുനിന്നതും പ്രതിച്ഛായാ നഷ്ടവുമൊക്കെ പ്രതികൂല ഘടകങ്ങളാണെങ്കില്പോലും അഴീക്കോട്ട് യു.ഡി.എഫിനും മുസ്ലിം ലീഗിനും ഷാജിയേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കാനില്ല എന്നതും വസ്തുതയാണ്.
മുസ്ലിം സാമുദായിക രാഷ്ട്രീയത്തില്‍ വേറിട്ട നിലപാട് സ്വീകരിക്കാറുള്ള ഷാജിക്ക് മുന്നണിക്ക് പുറത്തുള്ള വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന െസക്രട്ടറിയും കണ്ണൂര്‍ ബി.ജെ.പിയിലെ പ്രമുഖനുമായ കെ. രഞ്ജിത്താണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. അതിനാല്‍, ഇക്കുറി വോട്ട് ചോര്‍ച്ചക്ക് സാധ്യത കുറയുന്നുണ്ട്. അതേസമയം, കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് 1518 വോട്ട് നേടിയ പി.കെ. രാഗേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ഷാജിക്ക് ആശ്വാസം നല്കുന്നു. ഇതൊക്കെയാണെങ്കിലും പിണറായി സര്‍ക്കാറിെന്റ തുടര്‍ഭരണ സാധ്യതയും െക.വി. സുമേഷിെന്റ ജനകീയതയും ചേരുേമ്ബാള് അഴീക്കോട് അതിെന്റ ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് ഇടതുപക്ഷം ചേരുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി കെ.കെ അബ്ദുല്‍ ജബ്ബാര്‍ ഇക്കുറിയും മല്‍സരരംഗത്തുണ്ട്. 2016ല്‍ 1705 വോട്ടുകളാണ് ഇദ്ദേഹം നേടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു