ശ്രീകണ്ഠപുരം: സിബിഐയെയും ഇഡിയെയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശ്രീകണ്ഠപുരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത പറഞ്ഞ് അധികാരത്തിലെത്താന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ യെയും ഇഡി യെയും ഉപയോഗിച്ച് എതിരാളികളെ കേസുകളില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. ഗവ. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യവല്കരിക്കുന്നു.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ ബിജെപി വിലക്കെടുക്കുമെന്നതാണ് അവസ്ഥ. ബിജെപിക്ക് രാജ്യത്ത് ഇന്നുള്ള അമ്ബത് ശതമാനം എംഎല്‍എ മാരും നേരത്തെ കോണ്‍ഗ്രസുകാരായിരുന്നു. മധ്യപ്രദേശിലും ഗോവയിലും ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും പണമൊഴുക്കി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങി അധികാരത്തിലെത്തി. മാനവികതയുടെ നാടായ കേരളത്തില്‍ വര്‍ഗീയതയെ തൂത്തെറിഞ്ഞ് വികസനമൊരുക്കാന്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ജോയ് കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എംപി, എം.വി. ജയരാജന്, സി.എന്‍. ചന്ദ്രന്, സി.കെ. ദാമോദരന്‍, കാസിം ഇരിക്കൂര്‍, എം.സി. രാഘവന്, സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു