താനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് പി കെ ഫിറോസ്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വോട്ട് തേടി സ്ഥാനാര്‍ത്ഥികള്‍ കളം നിറഞ്ഞിരിക്കുകയാണ്. മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കയറിയിറങ്ങിയ പി.കെ.ഫിറോസ് അങ്ങാടികള്‍ കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ഥനയും നടത്തി. ഇതിന്‍്റെ ഭാഗമായി പി കെ ഫിറോസ് മാതാ അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിന്‍്റെ ഒരു ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല,
അതേസമയം, കത്വ-ഉന്നാവോ ഫണ്ടിനായി നാട്ടില്‍ നിന്നും പിരിച്ചെടുത്ത പണം സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരുടെ കൈകളിലാണെന്ന് മുസ്ലീം യൂത്ത് ലീഗ് മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം യൂസഫ് പടനിലം ആരോപണവുമായി രംഗത്ത് വന്നു.ജനങ്ങളുമായി ബന്ധപ്പെട്ട സാമ്ബത്തിക തിരിമറി ഇത്രയേറെ വേറെ തെളിവ് സഹിതം പുറത്തുവന്നിട്ടും മുസ്ലീം ലീഗ് നേതൃത്വം മൗനം പാലിക്കുകയാണെന്നും യൂസഫ് പടനിലം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്ന ഈ സാഹചര്യത്തില്‍ പടനിലത്തിന്‍്റെ ആരോപണം ഫിറോസിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായി എതിരാളികള്‍ ഉപയോഗിക്കുമോയെന്ന സംശയവും ഉദിക്കുന്നുണ്ട്. ഫിറോസിനെതിരെ ജനവികാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നാണ് യു ഡി എഫ് പറയുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു