ആലുവ: അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തലവനായ ആന്ധ്രപ്രദേശ് സ്വദേശി പിടിയില്‍. മകവാരപാളയം സീതണ്ണ അഗ്രഹാരത്തില്‍ പല്ലശ്രീനിവാസ റാവുവാണ് (26) റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്ത്തികിെന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മകവാരപാളയത്തില്‍ ടാക്സി ഓടിക്കുന്ന ഇയാള്‍ ആദിവാസി മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ്. മലയാളികള്‍ കഞ്ചാവിനായി എത്തുമ്ബോള്‍ വന്ന് ബന്ധപ്പെടുകയാണ് ഇയാളുടെ പതിവ്. വിജയവാഡയില്‍നിന്ന് 300 കി.മീ. ഉള്‍പ്രദേശത്ത് പൊലീസ് മൂന്നുദിവസങ്ങളിലായി നടത്തിയ ഓപറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാന്‍ കഴിഞ്ഞത്.കഞ്ചാവ് വാങ്ങാനെന്നുപറഞ്ഞ് ശ്രീനിവാസ റാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാംപിളുമായെത്തുമ്ബോഴാണ് ഇയാളെ പിടകൂടിയത്.
സാംപിള്‍ കാണിച്ച് വിലപറഞ്ഞ് ഉറപ്പിച്ചശേഷം ഹൈവേയില്‍ നിര്‍ത്തിയിടുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉള്‍വനത്തിലേക്ക് പോവുകയാണ് ഇയാള്‍ ചെയ്യുന്നത്. മണിക്കൂറുകള്‍ക്കുശേഷം പാക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിെലത്തി കൈമാറുകയാണ് പതിവ്. ഇത്തരത്തില്‍ ആയിരക്കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാന്‍ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ രണ്ട് ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുെവച്ച് പിടികൂടിയ സംഭവത്തെതുടന്ന് കെ. കാര്ത്തികിെന്റ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. അന്വേഷണത്തിെന്റ വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ കഞ്ചാവ് ശേഖരങ്ങള്‍ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇയാളെ പിടികൂടാന്‍ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശൃംഖല തകര്‍ക്കാന്‍ കഴിയുമെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും കെ. കാര്‍ത്തിക് പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. അശ്വകുമാര്‍, സി.ഐ എം. സുരേന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ ടി.എം. സുഫി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി അഗസ്റ്റിന്, പി.എസ്. ജീമോന്‍, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു