തൃശൂര്‍: ഒരുമാസത്തിനിടെ രണ്ടു സ്ത്രീകളുടെ മാല കവര്‍ച്ച നടത്തിയ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. അരിന്പൂര് കൊള്ളന്നൂര്‍ താഞ്ചപ്പന്‍ ആന്ദനെയാണ് ഷാഡൊ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തിരുവന്പാടി അന്പലത്തിനു സമീപം നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണന് ലതയുടെ രണ്ടര പവന്റെ മാലയും തൃശൂര്‍ നന്ദം അപ്പാര്‍ട്ട്മെന്റിലെ ലക്ഷ്മി പ്രസാദിന്റെ മൂന്നു പവന്റെ മാലയുമാണ് ബൈക്കിലും സ്കൂട്ടറിലുമായി വന്നു കവര്‍ച്ച നടത്തിയത്. വ്യത്യസ്ത വാഹനങ്ങളിലാണ് മോഷ്ടാവ് വന്നതെങ്കിലും ഹാന്‍ഡലില്‍ സഞ്ചിയുണ്ടായിരുന്നെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.ഇതേത്തുടര്‍ന്ന് തിരുവന്പാടി അന്പലത്തിനു സമീപത്തെ വഴികളില്‍ പ്രതിയെ കാത്ത് പോലീസ് നിന്നു. ഇന്നലെ ബൈക്കില്‍ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ പിന്തുടരുകയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.മൂന്നാമതും കവര്‍ച്ച ചെയ്യാന്‍ വരുന്നതിനിടെയാണു അറസ്റ്റ്. സിറ്റി ഡിസിആര്‍ബി എസിപി ബിജോ അലക് സാണ്ടര്‍, ഈസ്റ്റ് സിഐ ഐ. ഫിറോസ്, എസ്ഐമാരായ എസ്. അന്‍ഷാദ്,…
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു