പെര്‍ള(കാസര്‍ഗോഡ്): ക്രൈസ്തവ ദൈവാലയത്തിനു മുന്പില് റോഡരികിലായി സ്ഥിതിചെയ്യുന്ന ഗ്രോട്ടോയും വിശുദ്ധ ലോറന്‍സിന്റെ തിരുസ്വരൂപവും സാമൂഹ്യദ്രോഹികള്‍ തകര്‍ത്തനിലയില്‍.
എന്മകജെ പഞ്ചായത്തിലെ പെര്ളയ്ക്കു സമീപം മണിയംപാറയില്‍ സ്ഥിതിചെയ്യുന്ന മംഗളൂരു രൂപതയുടെ കീഴിലുള്ള സെന്റ് ലോറന്‍സ് പള്ളിയ്ക്ക് മുന്പില് സ്ഥിതിചെയ്യുന്ന രൂപക്കൂടിനുനേരെയാണ് ഞായറാഴ്ച രാത്രി ആക്രമണമുണ്ടായത്. ഗ്രോട്ടോയുടെ ചില്ല് തകര്‍ത്തശേഷം വിശുദ്ധ ലോറന്‍സിന്റെ തിരുസ്വരൂപത്തിന്റെ തല കല്ലുകൊണ്ട് തകര്‍ത്ത നിലയിലാണ്ഇടവക വികാരി ഫാ. അനില്‍ ഡിസൂസയുടെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവരെ ചെറുത്തു തോല്പിക്കുമെന്നും എ.കെ.എം. അഷ്റഫ് പറഞ്ഞു.
എന്നാല്‍ അക്രമത്തില്‍ ഗൂഢാലോചനയുണ്ടെന്നും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തിനെതിരേ ജാഗ്രത വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു.
35 വര്‍ഷം മുന്‍പ് നിര്‍മിച്ച ഈ ഗ്രോട്ടോയുടെ ചില്ല് തകര്‍ക്കുകയും നേര്ച്ചപ്പെട്ടിയില് മോഷണം നടക്കുകയും ചെയ്തിട്ടുള്ളതായി ഇടവകാംഗങ്ങള്‍ പറഞ്ഞു. 2019 ല്‍ മഞ്ചേശ്വരത്തെ ഔര്‍ ലേഡി ഒാഫ് മേഴ്സി ദേവാലയത്തിനുനേരേ സമാനമായ ആക്രമണമുണ്ടായിരുന്നെങ്കിലും നാളിതുവരെയായും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു