കാട്ടാക്കട: ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വൃദ്ധയുടെ മാല പൊട്ടിക്കാനുള്ള തമിഴ്‌നാട് സ്വദേശികളുടെ ശ്രമം പാളിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍. കാട്ടാക്കട ഗവ. ആശുപത്രിയില്‍ തിങ്കളാഴ്‌ച രാവിലെ 11. 45ഓടെയാണ് വൃദ്ധയുടെ മാലപൊട്ടിക്കാന്‍ ശ്രമം നടന്നത്. ആശുപത്രിയില്‍ മരുന്ന് വാങ്ങാനായി എത്തിയ അമ്ബലത്തിന്‍കാല ശശി ഭവനില്‍ സരോജിനിയുടെ (67) മാലയാണ് തമിഴ്നാട് സ്വദേശികളായ
മൂവര്‍ സംഘം പൊട്ടിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയിലെ ഒ.പി വരിയില്‍ നിന്നിരുന്ന വൃദ്ധയുടെ പിന്നിലെത്തിയ സംഘത്തില്‍ ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മാല പൊട്ടിക്കാനുള്ള ശ്രമം ഭാര്യയുമായി വരിയില്‍ നിന്നയാളുടെ ശ്രദ്ധയില്‍പ്പെടുകയും ഇയാള്‍ ബഹളം വയ്ക്കുകയും ചെയ്‌തതോടെ സംഘം ഇവരെ വകഞ്ഞു മാറ്റി റോഡിലേയ്ക്ക് ഓടി.എന്നാല്‍ ആശുപത്രിയിലെ ജീവനക്കാര്‍ പിന്നാലെ ഓടുകയും നാട്ടുകാരും സമീപ കടകളില്‍ നിന്നുള്ളവരും മൂവരെയും തടയുകയും ചെയ്തു. പിടിക്കപ്പെട്ടെന്ന് മനസിലായ ഇവരില്‍ ഒരാള്‍ സ്വയം മൂക്കില്‍ ഇടിച്ചു രക്തം വരുത്തി ബോധക്ഷയം അഭിനയിച്ച് റോഡില്‍ കിടന്നു. തുടര്‍ന്ന് ഇരുഭാഗത്തും നിന്നും എത്തിയ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി നീണ്ട നിരയായി. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
പൊലീസ് എത്തിയതോടെ നാട്ടുകാര്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് സംഘം റോഡില്‍ കിടപ്പായി. കാട്ടാക്കട പൊലീസ് സ്വയം പരിക്കേല്‍പ്പിച്ചയാളെ ആശുപത്രിയിലേക്കും മറ്റു രണ്ടുപേരെ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. സംഭവമറിഞ്ഞ് സമാന അനുഭവം ഉണ്ടായവര്‍ സ്റ്റേഷനില്‍ എത്തി ഇവരെ തിരിച്ചറിഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഒന്നര പവന്റെ മാല ഇതേ ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ട കാട്ടാക്കട മൈലോട്ടുമൂഴി കടയറ വീട്ടില്‍ സുമതി അമ്മയും (75) സ്റ്രേഷനില്‍ എത്തിയിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കും. വനിതാ ദിനമായതിനാല്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു