ചുവരില്ലാത്ത ബാത്ത് റൂം; വീട് വിറ്റുപോയത് 6.5 കോടി രൂപയ്ക്ക്; അമ്ബരപ്പ് മാറാതെ സോഷ്യല്‍ മീഡിയ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്വകാര്യതയുടെ ഒക്കെ കാലം കഴിഞ്ഞുവെന്നാകും ഒരു പക്ഷേ ഈ ഡിസൈനര്‍ ചിന്തിച്ചിട്ടുണ്ടാകുക. ഒരു വലിയ വീടിനായി പണം മുടക്കുമ്ബോള്‍ എല്ലാവരും ഏറ്റവും ആദ്യം പരിഗണിക്കുന്ന ഒന്നാകും സ്വകാര്യത എന്നത്. അടച്ചുറപ്പുള്ള വാതിലുകളും മുറികളും ഒക്കെയാകും എല്ലാവരും ആഗ്രഹിക്കുക. വീടിന് അകത്തും സ്വകാര്യതക്ക് പ്രാധാന്യമേറെയാണ്. ഇന്റീരിയര്‍ ഡിസൈനിങ് പോലും ഇത് പരിഗണിച്ചാകും ചെയ്യുക. എന്നാല്‍ അമേരിക്കയിലെ ബോസ്റ്റണിലെ ഈ വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 9,00,000 ഡോളറിനാണ് വീട് വിറ്റുപോയത്. ഇന്ത്യന്‍ രൂപ ആറര കോടി രൂപയ്ക്ക്.

പുറമെ നിന്ന് നോക്കുമ്ബോള്‍ വീട് വളരെ ആകര്‍ഷണീയമാണ്. എന്നാല്‍ അകത്തേക്ക് നോക്കിയാല്‍ ആരും ഒന്നും ഞെട്ടിപ്പോകും.മൂന്നു നിലയാണ് കെട്ടിടത്തിനുള്ളത്. നാല് ബെഡ്റൂമുകളാലും മൂന്ന് ബാത്ത് റൂമുകളാലും സമ്ബന്നമാണ് വീട്. പാര്‍ക്കിങ് ഏരിയയും ഹാര്‍ഡ് വുഡ് ഫ്ളോറുകളും ഒന്നിലേറെ ബാല്‍ക്കണികളുമുണ്ട്. എന്നാല്‍ ഒരു ബാത്ത് റൂമില്‍ പ്രധാനപ്പെട്ട ഒരു കാര്യം മിസ്സിങ്ങാണ്. ചുവരുകളും വാതിലും. -

അതേ, ബാത്ത് റൂമിന് ചുവരുകളില്ല. പകരം ഗ്ലാസുകളാണ്. ടോയ്ലറ്റിനെയും മറ്റു മുറികളെയും വേര്‍തിരിക്കുന്ന വാതിലുമില്ല. ഓപ്പണ്‍- കണ്‍സെപ്റ്റ് സ്പെയ്സ് അടിസ്ഥാനമാക്കിയാണത്രേ ബാത്ത് റൂം നിര്‍മിച്ചിരിക്കുന്നത്. വീട് വില്‍പന സൈറ്റായ സില്ലോയില്‍ അടുത്തിടെ വില്‍പനയ്ക്ക് വെച്ച വീട് 6.5 കോടി രൂപക്കാണ് വിറ്റുപോയത്.

സില്ലോ ഗോണ്‍ വൈല്‍ഡിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വന്ന ബാത്ത് റൂമിന്റെ ചിത്രം പിന്നാലെ വൈറലായി. വിസ്മയത്തോടും ഞെട്ടലോടെയുമാണ് സോഷ്യല്‍‌ മീഡിയ ഉപഭോക്താക്കള്‍ ഇതിനോട് പ്രതികരിച്ചത്. ആധുനിക രീതിയിലാണ് ബാത്ത് റൂമിന്റെ നിര്‍മാണം. വാക്ക് ഇന്‍ ഷവറും ടോയിലറ്റും സിങ്കും കാണാം. കുളിമുറിയും ടോയിലറ്റും ക്ലിയര്‍ ഗ്ലാസ് പാനലുകള്‍ കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്. ടോയിലറ്റിന് മുന്നില്‍ വാതിലുകളില്ല.

-

ഓറഞ്ച് ലൈന്‍ കോറിഡോറില്‍ സ്ഥിതിചെയ്യുന്ന ഈ പുതുക്കിയ വീട്ടില്‍ ക്വാര്‍ട്സ് കൗണ്ടര്‍‌ടോപ്പുകളും സ്റ്റെയിന്‍‌ലെസ് സ്റ്റീല്‍ വീട്ടുപകരണങ്ങളും, മാസ്റ്റര്‍ സ്യൂട്ട് പ്രൈവറ്റ് റിയര്‍ ഡെക്കും, പുതിയ ഇലക്‌ട്രിക്കല്‍, ഹാര്‍ഡ് വുഡ് ഫ്ലോറുകളും ഉള്ള ഒരു പുതിയ അടുക്കളയുമുണ്ട്.''- സില്ലോ വീടിനെ കുറിച്ച്‌ വിവരിക്കുന്നത് ഇങ്ങനെ.

വിചിത്രമായ ഡിസൈനുകളുള്ള വീടുകള്‍ വലിയ തുകയ്ക്ക് വിറ്റുപോകുന്നത് ഇതാദ്യമല്ല. 2020ല്‍ വെര്‍മൗണ്ടില്‍ നാലു ബെഡ്റൂമുകളുള്ള വീട് 1.08 കോടി രൂപയ്ക്കാണ് വിറ്റുപോയത്. പടിക്കെട്ടിന് മുകളിലാണ് കട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. കിടക്കയില്‍ നിന്ന് ഉരുണ്ടുവീണാല്‍ തീര്‍ച്ചയായും മരണം ഉറപ്പ്. 2190 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. നാലു ബെഡ്റൂമുകളും ഏഴ് ജയില്‍ സെല്ലുകളും വീട്ടിലുണ്ട്.

വീട്ടിനുള്ളില്‍ എന്തിനാണ് ജയില്‍ സെല്ലുകള്‍ എന്നല്ലേ ചിന്തിക്കുന്നത്. എന്നാല്‍ ഈ വീട് 1969 വരെ എസെക്സ് കൗണ്ടി ജയില്‍ ആയി പ്രവര്‍ത്തിക്കുകയും പ്രധാന ഭാഗം ജയിലറുടെ ഉടമസ്ഥതയിലുമായിരുന്നു. 1880ലാണ് വീട് നിര്‍മിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha