കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരെ കുറ്റ്യാടിയില്‍ ബുധനാഴ്ച നടന്ന സി.പി.എം പ്രതിഷേധ പ്രകടനത്തില്‍ ജില്ല സെക്രട്ടറി പി. മോഹന്‍, ഭാര്യ കെ.കെ. ലതിക എന്നിവര്‍ക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങള്‍ ജാഥ നയിച്ചവര്‍ക്ക് പാരയായി.
ജില്ല സെക്രട്ടറി സീറ്റ് വിറ്റു എന്നര്‍ഥം വരുന്ന മുദ്രാവാക്യങ്ങളാണ് ചില യുവാക്കള്‍ വിളിച്ചത്. ഇതിെന്റ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതാടെ കെ.പി. കുഞ്ഞമ്മദ്കുട്ടിക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കാനുള്ള അവസരം അടഞ്ഞ അധ്യായമായി മാറിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്.പത്രിക നല്കുന്ന സമയം വരെ പ്രേക്ഷാഭ പരിപാടികള്‍ നടത്തി അനുകൂല തീരുമാനം ഉണ്ടാക്കിക്കാനാണ് ശ്രമിക്കുന്നതെന്ന് ബുധനാഴ്ച ജാഥക്ക് േനതൃത്വം നല്കിയവര് മാധ്യങ്ങളോട് പറഞ്ഞിരുന്നു.
കുറ്റ്യാടി േലാക്കല്‍ കമ്മിറ്റിയിലെ മിക്ക മെംബര്‍മാരും പ്രകടനത്തില്‍ പെങ്കടുത്തിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാനും അനുസരിക്കാനും ബുധനാഴ്ച നടന്ന ഏരിയ കമ്മിറ്റി േയാഗം തീരുമാനിച്ചതായും പറയുന്നു.
കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, ജില്ല സെക്രട്ടറി പി. മോഹനന്, സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.പി. കുഞ്ഞമ്മദ്കുട്ടി, സി.ഭാസ്കരന്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ.ലതിക, കെ.കെ.ദിനേശന്, ഏരിയ സെക്രട്ടറി കെ.കെ.സുരേഷ് തുടങ്ങിയവര്‍ പെങ്കടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു