കണ്ണൂര്‍: കോവിഡ് കാലത്ത് രണ്ടാം വിളവെടുപ്പിന് ഒരുങ്ങി കണ്ണൂര്‍ സബ് ജയില്‍.
ജയില്‍ സൂപ്രണ്ടിന്റെ നേത്യത്വത്തില്‍ ജീവനക്കാരുടെയും അന്തേവാസികളുടെയും സഹകരണത്തോടെ ജൈവകൃഷിയില്‍ നേട്ടം കൊയ്യുകയാണ് സബ് ജയില്‍. തടവുകാര്‍ക്ക് വിഷമുക്തമായ ഭക്ഷണം ലഭ്യമാക്കുന്നതിനും തടവുകാരുടെ മാനസികവും ശാരീരികവുമായ ഉന്നമനം ലക്ഷ്യമിട്ടുമാണ് ജൈവ പച്ചക്കറിക്കൃഷി നടത്തുന്നത്.
തക്കാളി, വെണ്ട, കെപ്സിക്കന്, പച്ചമുളക്, ബജിമുളക്, കാബേജ്, കോളിഫ്ലവര്‍, വെള്ളരി, കുന്പളം, പയര്‍ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് വിളവെടുക്കാന്‍ പാകത്തില്‍ വിളഞ്ഞ് നില്ക്കുകയാണ്കോവിഡ് കാലത്തെ രണ്ടാമത്തെ വിളവെടുപ്പിനാണ് തയാറാകുന്നത്.
ജയില്‍ വളപ്പില്‍ ഒരിടത്തു പോലും തരിശായി ഭൂമിയില്ല. വിവിധയിനം പച്ചക്കറികളാണ് സമൃതമായി വളരുന്നത്. ഗ്രോബാഗില്‍ തികച്ചും ജൈവരീതിയിലാണ് പച്ചക്കറിക്കൃഷി. ചാണകം ഉണക്കി പൊടിച്ചാണ് വളമായി ഉപയോഗിക്കുന്നത്. ജയില്‍ ജീവനക്കാരും അന്തേവാസികളും രാവിലെയും വൈകുന്നേരവും കൃഷിയിടങ്ങളില്‍ സജീവമാണ്. വെള്ളവും വളവും കൃത്യമായി നല്‍കുന്നുണ്ട്. കിണറില്‍ ധാരാളം വെള്ളം ലഭിക്കുന്നതുകൊണ്ട് ജലക്ഷാമമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെറിയ ഭൂമിയില്‍ പലതരം പച്ചക്കറികള്‍ എന്ന ആശയത്തിലാണ് കൃഷി.
കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച കാര്‍ഷിക സ്ഥാപനത്തിനുള്ള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അവാര്‍ഡും കണ്ണൂര്‍ സബ് ജയില്‍ കരസ്ഥമാക്കി. മന്ത്രി സുനില്‍കുമാറില്‍ നിന്നും സബ് ജയില്‍ സൂപ്രണ്ട് ഒതേനന് അവാര്‍ഡ് ഏറ്റുവാങ്ങി.
അവാര്‍ഡ് ജയില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും കൂടുതല്‍ കൃഷിചെയ്യാനും വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍ അവലംബിക്കാനും പ്രോത്സാഹനമായതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു