പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ 80 വയസ് കഴിഞ്ഞവര്‍ക്കുള്ള തപാല്‍ വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി നടത്തിയതായി പരാതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബിഎല്‍ഒയുടെയും സാന്നിധ്യത്തില്‍ പ്രായമായ യഥാര്‍ഥ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ വോട്ട്ചെയ്തുവെന്നു കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം. പ്രദീപ്കുമാറിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ് കെ. ജയരാജ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്കി.ഇന്നലെയാണു പരാതിക്ക് ആസ്പദമായ സംഭവം.പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്ബര്‍ 86 ല്‍ ക്രമനമ്ബര്‍ 857 ആയ കുഞ്ഞമ്ബുപൊതുവാളുടെ വോട്ടാണ് പരാതിക്കിടയാക്കിയത്.വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു സിപിഎം പ്രവര്‍ത്തകര്‍ വോട്ടുചെയ്തപ്പോഴും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതായും പരാതിയില്‍ പറയുന്നു. ബൂത്തിലെ ബിഎല്‍ഒ ആയ സി.ഷൈലയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലും ധരിക്കാതിരുന്നതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വമായ ശ്രമമാണു നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.പ്രദീപ് കുമാര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വീഡിയോ ചിത്രീകരണം മുഴുവനായും റിക്കാര്‍ഡ് ചെയ്തില്ലെന്നും റിട്ടേണിംഗ് ഓഫീസര്‍ക്ക് കൃത്രിമം ബോധ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥാനാര്‍ഥി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു