ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ താത്കാലിക പോളിംഗ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥ അനാസ്ഥ. വോട്ട് ചെയ്ത ബാലറ്റ് പേപ്പറുമായി ജീവനക്കാര്‍ മണിക്കൂറുകളോളം വോട്ടുപെട്ടിയും കാത്ത് നില്‍ക്കേണ്ടി വന്നു.
പോളിംഗ് ഡ്യൂട്ടിക്കുള്ള പോലീസുകാര്‍ ഉള്‍പ്പെടെ അവശ്യ സര്‍വീസിലുള്ള ജീവനക്കാര്‍ക്കാണ് ഇന്നലെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്. ബ്ലോക്ക് ഓഫീസിന്റെ മൂന്നാം നിലയില്‍ താത്കാലിക പോളിംഗ് സ്റ്റേഷനും ഒരുക്കി.
വോട്ട് ചെയ്തപ്പോഴാണ് അറിയുന്നത് ചെയ്ത വോട്ട് നിക്ഷേപിക്കാന്‍ വോട്ടുപെട്ടിയില്ലാത്ത കാര്യം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണിജോസഫ്, റിട്ടേണിംഗ് ഓഫീസറേയും ജില്ലാ വരണാധികാരിയേയും ഇലക്ഷന് കമ്മീഷണറേയും ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ റിട്ടേണിംഗ് ഓഫീസര്‍ ഡിഎഫ്ഒ കാര്‍ത്തിക്ക് സൗകര്യം ഒരുക്കാത്തതിന് ജീവനക്കാരെ വിമര്‍ശിച്ചു. പിന്നീട് തൊണ്ടിയില്നിന്നും വോട്ടുപെട്ടി കൊണ്ടുവന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. സക്കീര്‍ ഹുസൈനും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എല്ലാം സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്ബില് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയെ അറിയിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ ബിഎല്‍ഒയെ കൂട്ടി 80 വയസിന് മുകളിലുള്ളവരുടെ വോട്ട് വാങ്ങാന്‍ വീടുകളിലെത്തിയ സംഭവവും ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു