പാനൂര്‍: കടുത്ത ചൂടിനോട് സന്ധി ചെയ്ത് പര്യടന പരിപാടി വൈകുന്നേരമാക്കിയതോടെ രാവിലെകളില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുല്ല. സ്ഥാനാര്ഥിക്കുപ്പായത്തിന് അടിതീരാത്ത യു.ഡി.എഫ് പാളയത്തില്‍ ഒഴിഞ്ഞുമാറി ഒടുവില്‍ സമ്മതം മൂളിയ അദ്ദേഹത്തിന് വിശ്രമമില്ലാത്ത ദിവസങ്ങളാണിത്.
രാവിലെ 11 മണിയോടെ വലിയ വെളിച്ചം മരിയന്‍ അപ്പാരല്‍സില്‍ ആയിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന തൊഴില്ശാലയിലായിരുന്നു തുടക്കം. ഇന്ത്യക്കകത്തും പുറത്തും വസ്ത്രവ്യാപാരം നടത്തുന്ന സ്ഥാപനത്തില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികള്‍.കുശലം പറച്ചിലിനിടെ മണ്ഡലത്തില്‍ താന്‍ വിജയിച്ചാല്‍ വലിയ വെളിച്ചം വ്യവസായ പാര്‍ക്ക് ആയിരം ഏക്കറായി വികസിപ്പിക്കുമെന്ന യു.ഡി.എഫിെന്റ വാഗ്ദാനം ഓര്‍മിപ്പിച്ച് പടിയിറങ്ങി. പി.വി.സി പൈപ്പ് നിര്‍മാണ യൂനിറ്റ്, ജിയോസാന്‍ഡ്, പയ്യോളി മിക്സ്ചര്‍ യൂനിറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലെ ജീവനക്കാരെയും ഉടമസ്ഥരെയും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു.
കുട്ടിക്കുന്നിലുള്ള മഖ്ദൂമിയ അറബിക് കോളജിലും അദ്ദേഹം വോട്ട് തേടിയെത്തി. സി.ജി. തങ്കച്ചന്, സത്യന് നരവൂര്‍, ബി.വി. അഷ്റഫ്, എ.ടി. അഷ്റഫ്, മൊട്ടമ്മല്‍ അലി തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു . ഉച്ചയോടെ താന്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പടുത്തുയര്‍ത്തിയ കല്ലിക്കണ്ടി എന്‍.എ.എം കോളജിലെ ന്യൂ ജെന്‍ വോട്ടര്‍മാരുടെ ഇടയിലേക്ക്. തീപറക്കുന്ന വെയിലില്‍ ജയ് വിളിയും സെല്ഫിയെടുക്കലുമായി കൗമാരക്കാരോടൊപ്പം ഏറെനേരം ചെലവഴിച്ചു.
വൈകീട്ട് പൂക്കോട്ട് നിന്ന് തുടങ്ങിയ കോട്ടയം മലബാര്‍ പഞ്ചായത്ത് പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കിണവക്കല്‍ ടൗണില്‍ സമാപിച്ചു. കിണവക്കലില്‍ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു.
ഉച്ചവെയില്‍ തിളക്കുമ്ബോള്‍ അവിചാരിതമായെത്തിയ മഴച്ചാറലുമേറ്റാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. മോഹനന് എന്ന പാനൂരിന്റെ മോഹനേട്ടന് കാളാച്ചേരി മുക്കിലെത്തിയത്. കടുത്ത വെയില് പ്രമാണിച്ച് ഉച്ചക്ക് ശേഷമാണ് സ്ഥാനാര്‍ഥി പര്യടനം തുടങ്ങിയത്. കാളാച്ചേരി മുക്കിലപ്പോള് യുവപ്രാസംഗികര് പിണറായിയുടെ വികസനകാലം വാഴ്ത്തിപ്പാടുകയായിരുന്നു. മുത്തുക്കുടയും ചെണ്ടമേളവുമൊക്കെയായാണ് സ്ഥാനാര്‍ഥിയെ നാട്ടുകാര്‍ വരവേറ്റത്. ഇതിനിടെ തൊട്ടടുത്ത വീട്ടിലും കയറി വോട്ടറെ കാണാന്‍ മറന്നില്ല.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഹാരാര്‍പ്പണം. ശേഷം കൊച്ചുപ്രസംഗം. കഴിഞ്ഞ അഞ്ചുവര്‍ഷം ശൈലജ ടീച്ചര്‍ മണ്ഡലത്തിന് നല്കിയ വികസനക്കണക്കുകളുടെ ഓര്‍മപ്പെടുത്തല്‍. ഇടതുപക്ഷം നല്കുന്ന ഉറപ്പുകളുടെ ലിസ്റ്റ്.
പോരാട്ടത്തിെന്റ ചോര തുടിക്കുന്ന കൂത്തുപറമ്ബിെന്റ മണ്ണെന്ന ത്രസിപ്പിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് പിന്നാലെ അടുത്ത കേന്ദ്രമായ പാനൂര്‍ പി.കെ മുക്കിലേക്ക്. പി.കെ മുക്കില്‍ ആള്ക്കൂട്ടത്തിെന്റ സ്നേഹാദരം. എല്ലാ കേന്ദ്രങ്ങളിലും ആറ്റിക്കുറുക്കിയ പ്രസംഗം.
പാലത്തായിയില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ ട്രാക്ടര്‍ ഡ്രൈവിങ്. പെരിങ്ങത്തൂര്‍, പുളിയനമ്ബ്രം, കിടഞ്ഞി, കരിയാട് വഴി രാത്രി ഒമ്ബത് മണിയോടെ മുക്കാളിക്കരയില് സമാപനം. നേതാക്കളായ കെ.കെ. സുധീര്‍ കുമാര്‍, കെ. കുമാരന്, കെ.കെ. ബാലന്, കെ. രാമചന്ദ്രന്, കെ.പി. യൂസഫ്, പി.കെ. പ്രവീണ്‍, എം.പി. ബൈജു, എന്‍. ധനഞ്ജയന് എന്നിവര്‍ വഴികാട്ടികളായി ഒപ്പം തന്നെയുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു