തലശ്ശേരി: വഴിയില്‍നിന്ന് കളഞ്ഞുകിട്ടിയ 12 പവന് സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചുനല്‍കി വിദ്യാര്‍ഥി സത്യസന്ധത തെളിയിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സയാന് സലീമിനാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഉമ്മ റുക്സാനയോടൊപ്പം ഒരു കല്യാണത്തിനുപോയി തിരിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിമധ്യേ ചേറ്റംകുന്ന് ജങ്ഷനില്‍നിന്നാണ് ബാഗ് ലഭിച്ചത്. സ്വര്‍ണമടങ്ങിയ ബാഗ് മുഹമ്മദ് സയാന് ഉടനെ അടുത്തുള്ള കടക്കാരനെ ഏല്പിച്ചു.പിന്നീട് ഉമ്മ റുക്സാന ജനമൈത്രി പൊലീസിനെ ബാഗ് ലഭിച്ച വിവരം അറിയിച്ചു. അഞ്ച് ലക്ഷത്തോളം രൂപ മതിപ്പുള്ളതായിരുന്നു ആഭരണങ്ങള്‍.
അന്വേഷണത്തില്‍ പന്ന്യന്നൂരിലുള്ള ഉടമസ്ഥരെ കണ്ടെത്തി സ്വര്‍ണം തിരിച്ചേല്പിക്കുകയായിരുന്നു. ചേറ്റംകുന്ന് ഖദീജ മന്‍സിലില്‍ സലീം-റുക്സാന ദമ്ബതികളുടെ മകനാണ് മുഹമ്മദ് സയാന് സലീം. മുഹമ്മദ് സയാനെ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.വി. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബിനു ക്ലീറ്റസ് ഉപഹാരം കൈമാറി. പ്രിന്‍സിപ്പല്‍ ഡെന്നി ജോണ്‍ ഹാരാര്‍പ്പണം നടത്തി. പ്രധാനാധ്യാപകന് സി.ആര്. ജെന്സണ്, മദര്‍ പി.ടി.എ പ്രസിഡന്റ് രുക്മിണി ഭാസ്കരന്, സ്റ്റാഫ് സെക്രട്ടറി ഫിലോമിന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു