പൊള്ളുന്ന വെയിലില്‍ സ്കൂട്ടറോടിച്ച് സ്വിഗ്ഗി യുവതി; വൈറലായ അമ്മ പറയുന്നു പിഞ്ചുകുഞ്ഞിനെ 'കംഗാരു ബാഗി'ലാക്കി നെഞ്ചോടു ചേര്‍ത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറില്‍ ഭക്ഷണ വിതരണം നടത്തുന്ന യുവതി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു ഈ അമ്മയും കുഞ്ഞും. കൊടുംവെയിലില്‍ കുഞ്ഞ് ആ നെഞ്ചില്‍ വാടി ഉറങ്ങുന്നതാണു വിഡിയോയിലെ കാഴ്ച. ഏതോ വഴിയാത്രക്കാരന്‍ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു.
തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പില്‍ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്ബോഴാണു വിവരം അറിയുന്നത്.രേഷ്മ പറയുന്നു. വീഡിയോ കണ്ടതോടെ ജോലി നഷ്ടമാകുമോ എന്നതായിരുന്നു ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയില്‍നിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.' രേഷ്മ പറയുന്നു. 'എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്ബോള്‍ അവള്‍ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ഞായറാഴ്ച ഡേ കെയര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ.
വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറില്‍ ആഴ്ചയില്‍ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോര്‍ത്താണു ജോലിക്കു പോകുമ്ബോള്‍ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താല്‍ ഇന്‍സെന്റീവ് കൂടുതല്‍ കിട്ടും. കൂടെ കൊണ്ടുപോകുന്നത് മോള്‍ക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലര്‍ക്കും കൗതുകമാണെങ്കിലും എനിക്കതില്‍ അഭിമാനമാണ്.
വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വര്‍ഷമായി. വീട്ടുകാര്‍ക്കു താല്‍പര്യമില്ലാത്ത വിവാഹമായിരുന്നതിനാല്‍ അവര്‍ വരാറില്ല. ഭര്‍ത്താവ് രാജു ജോലിക്കായി ഗള്‍ഫില്‍ പോയിട്ട് ഒരു വര്‍ഷമായി. ഹോട്ടല്‍ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കോര്‍പ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കുന്നുണ്ട്.അതിനു ഫീസടയ്ക്കാന്‍ കൂടി പണം വേണമെന്നതിനാലാണ് അല്‍പം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാന്‍ തീരുമാനിച്ചത്. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാല്‍ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ രണ്ടാഴ്ചയായി ക്ലാസില്‍ പോകുന്നില്ല.ക്ലാസുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി ഒന്‍പതു വരെ ഭക്ഷണ വിതരണത്തിനു പോകും.പഠനത്തോടൊപ്പം ചെയ്യാന്‍ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. രേഷ്മ പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു