കോട്ടയം: പി.സി.തോമസുമായുള്ള ലയനം പുത്തന്‍ ഉണര്‍വാണെന്നും ചങ്ങാനാശേരിയിലെ ചിഹ്ന പ്രതിസന്ധി പരിഹരിച്ചെന്നും പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ പാലായിലടക്കം പരാജയപ്പെടും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്ത് സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനിലായിരുന്നു ലയന പ്രഖ്യാപനം. പി.ജെ.ജോസഫ് ചെയര്‍മാനും പി.സി.തോമസ് ഡപ്യൂട്ടി ചെയര്‍മാനും എന്നതാണു ധാരണ. മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനായിരിക്കും.പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ലഭിച്ചേക്കുമെന്നാണ് സൂചന. ചങ്ങനാശേരി മണ്ഡലത്തില്‍ ട്രാക്ടര്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ബേബിച്ചന്‍ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തില്‍ പരിഗണിച്ചതോടെയാണിത്.
എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടറാണ് ചിഹ്നം ചോദിച്ചത്. ചങ്ങനാശേരിയൊഴികെ മറ്റ് 9 സ്ഥലത്തും വേറെ രജിസ്റ്റേഡ് പാര്‍ട്ടികളൊന്നും ഈ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. ചങ്ങനാശേരിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.ജെ ലാലിക്കു പുറമേ ബേബിച്ചന്‍ മുക്കാടനും ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ ചിഹ്നം നറുക്കെടുപ്പിലേക്കു നീങ്ങിയിരുന്നു.
എന്നാല്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ബേബിച്ചന്‍ സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റു രേഖകളും ഹാജരാക്കാന്‍ കഴിയാതെ വന്നതാണ് കാരണം. എന്നാല്‍, ബേബിച്ചന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച പത്രിക വരണാധികാരി അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കാണ് മുന്‍തൂക്കം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു