ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെയാണ് പൊലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞുഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. 45 കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് സ്ത്രീ 45 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. അര്‍ധരാത്രി 1.30 ഓടെ സ്ത്രീ തന്നെയാണ് പൊപോലീസ് ഔട്ട് പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി 45കാരനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുക, വീട്ടില്‍ അതിക്രമിച്ചു കയറുക, അപമര്യാദയായി പെരുമാറുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 45കാരനെതിരെ പൊലീസ് കേസെടുത്തത്. 45കാരന്റെ പരാതിയില്‍ മനപ്പൂര്‍വം മുറിവേല്‍പ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
മറ്റൊരു സംഭവത്തില്‍ ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ മലയാളി അറസ്റ്റില്‍. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെണ്‍കുട്ടി പരാതി നല്‍കിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു. ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നല്‍കാമെന്ന് ഇയാള്‍ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടില്‍ വച്ച് ഒരു ഇന്റര്‍വ്യൂ നടക്കുന്നെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്.
പെണ്‍കുട്ടി ഇതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവര്‍ ജോലിക്കു പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു. ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ചയുടന്‍ പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവര്‍ക്ക് ബോധം വരുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബലാല്‍സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അറിയുന്നത്. പിന്നീട് പെണ്‍കുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു