കണ്ണൂര്‍: മട്ടന്നൂര്‍ മണ്ഡലത്തില്‍ ആര്‍എസ്പി മത്സരിക്കുന്പോള്‍ ജില്ലയില്‍ പാര്‍ട്ടി പോരാട്ടത്തിനിറങ്ങുന്നത് 44 വര്‍ഷത്തിനു ശേഷം. ഇതിനു മുന്‍പ് കാസര്‍ഗോഡ് കൂടി കണ്ണൂരിന്റെ ഭാഗമായിരുന്ന അവിഭക്ത കണ്ണൂര്‍ ജില്ലയിലായിരുന്നു ആര്‍എസ്പി മത്സരിച്ചത്. 1984 മേയ് 24നാണ് അവിഭക്ത കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍ഗോഡ് എന്ന പുതിയ ജില്ല രൂപീകരിച്ചത്. ഇതിനു ശേഷമുള്ള കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്പിയുടെ കന്നിമത്സരമാണ് മട്ടന്നൂരിലേത്. അവിഭക്ത കണ്ണൂര്‍ ജില്ലയായിരിക്കുന്പോള് രണ്ടു തവണയാണ് ആര്‍എസ്പി മത്സരിച്ചത്.1974 ല്‍ ഇരിക്കൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇ.കെ. നായനാര്‍ക്കെതിരേയും 1977 ല്‍ കൂത്തുപറന്പില്‍ പിണറായി വിജയനെതിരേയും അബ്ദുള്‍ ഖാദര്‍ ആയിരുന്നു മത്സരിച്ചത്.
പിന്നീട് ദീര്‍ഘകാലം എല്ഡിഎഫിനൊപ്പമായിരുന്നതിനാല് ജില്ലയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും യുഡിഎഫിലെത്തിയപ്പോഴാണ് അധികം വൈകാതെ ജില്ലയില്‍ സീറ്റ് ലഭിച്ചത്. കയ്പമംഗലത്തിനു പകരം ഒരു സീറ്റ് വേണമെന്ന ആവശ്യം ആര്‍എസ്പി നേതൃത്വം കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരുന്നു. തളിപ്പറന്പിനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മട്ടന്നൂര്‍ നല്‍കുകയായിരുന്നു. മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേയുള്ള മത്സരമായതിനാലും മട്ടന്നൂര്‍ ഏറ്റെടുക്കാന്‍ ആര്‍എസ്പിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതേസമയം മട്ടന്നൂര്‍ ആര്‍എസ്പിക്ക് വിട്ടു നല്‍കിയതിനെതിരേ യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും പ്രതിഷേധം ഉയരുന്നുണ്ട്. മട്ടന്നൂരില്‍ സീറ്റ് പ്രതീക്ഷിച്ച ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂര് പ്രചാരണം തുടങ്ങിയതിനിടെയാണ് സീറ്റ് ആര്‍എസ്പിക്ക് വിട്ടുനല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് രക്തസാക്ഷിത്വം വഹിച്ച മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കണമെന്ന വികാരവും പ്രാദേശികമായുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാതകം പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു