ഫേസ്ബുക്കിനോ മൂന്നാമതൊരു കക്ഷിക്കോ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന സ്വകാര്യത നയവുമായി മുന്നോട്ടു പോകുമെന്ന് പ്രമുഖ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പ്. ആഗോള തലത്തില്‍ പോലും സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തങ്ങളുടെ നിലപാടില്‍ നിന്നും അണുവിട പിന്നോട്ട് പോകില്ലെന്നാണ് വാട്സാപ്പിന്‍റെ നിലപാട്.
മെയ് 15 നുള്ളില്‍ തങ്ങളുടെ പുതിയ പരിഷ്കാരങ്ങള്‍ അംഗീകരിക്കണമെന്നാണ് ഉപയോക്താക്കള്‍ക്ക് വാട്സാപ്പിന്‍റെ പുതിയ നിര്‍ദ്ദേശം. അല്ലാത്തപക്ഷം സേവനം ലഭിക്കില്ല. പലരും ട്വിറ്ററിലും മറ്റും തങ്ങള്‍ക്ക് ലഭിച്ച വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ഞങ്ങളുടെ നിബന്ധനകളും സ്വകാര്യത നയവും മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ തീയതിക്ക് ശേഷവും വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ ദയവായി ഈ അപ്‌ഡേറ്റുകള്‍ സ്വീകരിക്കുക, എന്നാണ് അറിയിപ്പില്‍ പറയുന്നത്.
യൂസര്‍മാര്‍ക്ക് തങ്ങളുടെ പുതിയ പോളിസികളെ കുറിച്ച് പഠിക്കാനാണ് ഫെബ്രുവരി എട്ടിന് പുറത്തുവിട്ട സ്വകാര്യത നയ പരിഷ്കാരങ്ങള്‍ ഇത്രയും കാലം നടപ്പാക്കാതിരുന്നതെന്നാണ് വാട്സാപ്പിന്‍റെ വിശദീകരണം. 'യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണെന്നും അയച്ചയാള്‍ക്കും സ്വീകരിച്ചയാള്‍ക്കുമല്ലാതെ അതൊരിക്കലും തങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ലെന്നും' കമ്ബനി വ്യക്തമാക്കുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു