ഫുകുഷിമ ആണവദുരന്തത്തിന് 10വയസ്സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജപ്പാനിൽ 18,500ലധികം പേരുടെ ജീവനെടുത്ത ദുരന്തം ഇന്ന് പത്ത് വർഷം പൂർത്തിയാക്കുന്നു. 2011 മാർച്ച് 11ന് ഭൂകമ്പത്തെയും,

സുനാമിയെയും തുടർന്നാണു ഫുകുഷിമ ആണവദുരന്തമുണ്ടായത്. സുനാമിയിൽ

വൈദ്യുതി ബന്ധവും, പമ്പിംഗ് സംവിധാനവും പ്രവർത്തന രഹിതമായി. ഇത് ആണവദുരന്തത്തിലേക്ക് നയിച്ചു. ഫുകുഷിമയിലെ ആണവ വൈദ്യുതി നിലയങ്ങളിലെ ഒന്നാം നമ്പർ റിയാക്ടർ ആദ്യം

പൊട്ടിത്തെറിച്ചു.റിയാക്ടർ തണുപ്പിക്കുന്ന പമ്പുകൾ വൈദ്യുതി

ലഭിക്കാതെ പ്രവർത്തന രഹിതമായതിനെ തുടർന്ന് റിയാക്ടർ കോർ തണുപ്പിക്കാനുള്ള സംവിധാനം തകരാറിലാവുകയും റിയാക്ടറിനകത്തെ മർദ്ദം ക്രമാതീതമായി വർദ്ധിച്ച് സ്ഫോടനം

സംഭവിക്കുകയുമായിരുന്നു. ഇതേ ദിവസം ജപ്പാനിൽ സർക്കാർ ആണവോർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് പത്താം വാർഷികദിനത്തിൽ ടോക്യോയിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി യോഷിഹിഡെ സുഗയും, ചക്രവർത്തി നാരുഹിതോയും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha