ഇരിട്ടി: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി അവഗണനയിൽ കഴിയുകയാണ് സംസ്ഥാന അതിർത്തിയിലെ കൂട്ടുപുഴ പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസുകാർ. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെയാണ് കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ ഈ പൊലീസ് എയ്ഡ്പോസ്റ്റ് പ്രവർത്തിക്കുന്നത്.
ഇരിട്ടി ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഇരിട്ടി, കരികോട്ടക്കരി, ആറളം, ഉളിക്കൽ, ഇരിക്കൂർ സ്റ്റേഷനുകളിലെ 5 പൊലീസുകാർ 24 മണിക്കൂർ മാറിമാറി ജോലി ചെയ്യേണ്ടിവരുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ ദുരവസ്ഥയാണിത്.
കഴിഞ്ഞ ദിവസമാണ് 21 ലക്ഷം രൂപ മുടക്കിൽ എക്സൈസിന് പുതിയ കണ്ടെയ്നർ ഓഫിസ് കൂട്ടുപുഴ അതിർത്തിയിൽ എത്തിയത്. ആർ.ടി.ഒ.ക്ക് അതിർത്തിയിൽ പുതിയ ഓഫിസ് ലഭിച്ചെങ്കിലും പൊലീസിന്റെ ദുരവസ്ഥക്ക് യാതൊരു പരിഹാരവുമില്ല. ലയൺസ് ക്ലബ് നിർമിച്ചുകൊടുത്ത ചെറിയ എയ്ഡ്പോസ്റ്റ് ബാനറുകൾ കൊണ്ട് മറച്ചാണ് പൊലീസ് ജോലി ചെയ്യുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും മതിയായ വിശ്രമ സൗകര്യങ്ങളും വെള്ളവും വെളിച്ചവും വൈദ്യുതിയുമില്ലാതെ പൊലീസുകാർ കൊടുംചൂടിൽ വെന്തുരുകുന്നത് കേരളത്തിന്റെ പൊലീസ് സേനക്കുതന്നെ നാണക്കേടാവുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു