ഇരിട്ടി: ഇടയ്ക്കിടെ തകർത്ത് പെയ്യുന്ന മഴയിൽ അയ്യങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവിലും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടും വീടുകൾ തകർന്നു. രണ്ടാംക്കടവിലെ വാതില്ലൂര്‍ ചെറിയാൻ്റെയും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടിലെ ചാലാടൻ പത്മിനിയുടെയും വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് ചെറിയാൻ്റെ വീട് തകർന്നു വീണത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍ വീട് സന്ദര്‍ശിച്ചു. ഞായറാഴ്ച ഉണ്ടായ കനത്ത മഴയിൽ ഉച്ചയോടെയാണ് ചാലാടൻ പത്മിനിയുടെ വീട് തകർന്നത്. മക്കളും പേരമക്കളും ഉൾപ്പെടെ താമസിക്കുന്ന വീടിൻ്റെ അടുക്കള ഭാഗവും പിറകുവശവും പൂർണ്ണമായി തകർന്നു വീണു. വീടിൻ്റെ മുൻഭാഗവും മേൽക്കുരയും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ അപകട ഭീഷണിയിലായിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കനത്ത മഴയിൽ രണ്ടാം കടവിലും വിളക്കോടും വീടുകൾ തകർന്നു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു