എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലും സംഘവും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് 8.040 ലിറ്റർ ഗോവൻ മദ്യം പിടികൂടിയത്. പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മദ്യം. അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രിവൻ്റീവ് ഓഫിസർ കെ.വി റാഫി, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ, ഉമേഷ് ,ജിജീഷ് ,ഡ്രൈവർ ഷംജിത്ത് എന്നിവരും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഇൻസ്പെക്ടർ വിനോദ്, ഹെഡ് കോൺസ്റ്റബിൾ അനിൽ, കോൺസ്റ്റബിൾ ,വിജേഷ്. മനോഹരൻ, എന്നിവരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു