ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊലപാതകം കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് മാസം മുൻപ് ആസൂത്രണത്തിന് രഹസ്യ യോഗം ചേർന്നിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചിരുന്നുവെന്നും ഡിസംബർ 15 നും രഹസ്യ യോഗം ചേർന്നിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാകുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
കൊലപാതകം ചേർത്തല പട്ടണക്കാട്ടെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായം ലഭിച്ചു. കേസിൽ ആകെ 16 പ്രതികളെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാകുന്നു.
അതേസമയം ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചിരുന്നു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു